Advertisement

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; ശങ്കര്‍ മോഹന്റെ രാജി സന്നദ്ധത തള്ളാതെ മന്ത്രി ആര്‍.ബിന്ദു

December 21, 2022
2 minutes Read
minister r bindu about resignation of sankar mohan

ജാതി വിവേചനം ആരോപിച്ചുള്ള കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരത്തില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി സന്നദ്ധത അറിയിച്ചുവെന്ന പ്രചരണം തള്ളാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക ആവശ്യമില്ല. വിഷയത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.(minister r bindu about resignation of sankar mohan)

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കടുത്ത ജാതി വിവേചനം ഉണ്ടാകുന്നു എന്ന വിദ്യാര്‍ത്ഥി ആരോപണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നക്ക കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. കഴിഞ്ഞദിവസം കോളജില്‍ അന്വേഷണ കമ്മീഷന്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുകയും ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി എത്തിയത്.

അതേസമയം ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നിരാഹാരത്തിലേക്ക് നീങ്ങാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Read Also: പരീക്ഷ എഴുതാത്തവർക്ക് ബിരുദം; ആരോഗ്യ സർവകലാശാല അഴിമതിയുടെ കേന്ദ്രം: കെ.സുരേന്ദ്രൻ

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിസമരത്തിന് പിന്തുണയുമായി ഡബ്ലിസിസി രംഗത്ത് എത്തിയിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആയിരിക്കും സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങുക.

Story Highlights: minister r bindu about resignation of sankar mohan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top