അരിക്കൊമ്പന്‍ മിഷന് സ്റ്റേ: ഹര്‍ജി കോടതി പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ്

അരിക്കൊമ്പന്‍ മിഷന്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് എതിരെ ഡീന്‍ കുര്യക്കോസ് എം പി. ഹര്‍ജി കോടതി ഒരു കാരണവശാലും പരിഗണിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജനങ്ങളുടെ താത്പര്യം മാനിക്കപ്പെട്ടില്ല. കോടതിയെ തെറ്റിദ്ധപ്പിച്ചെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. (Dean Kuriakose against High court stay mission arikomban)
അതിനിടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോട്ടയത്ത് ഉന്നതതല യോഗം ചേരുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കോടതിയുടേത് അന്തിമവിധിയല്ല. ജനങ്ങളുടെ ആവശ്യം കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് വനംവകുപ്പ് മുന്നോട്ട്‌പോയത്. ചിന്നക്കനാലിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
Read Also: മിഷന്‍ അരിക്കൊമ്പന് സ്റ്റേ; തീരുമാനം ഈ മാസം 29ന് ശേഷം
അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ഘട്ടത്തിലാണ് ഹൈക്കോടതി ഇടപെടല്‍. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാര്‍ഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. 29ന് കേസ് വീണ്ടും പരിഗണിക്കും വരെ ആനയെ നിരീക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
Story Highlights: Dean Kuriakose against High court stay mission arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here