നഷ്ടമായത് കലാലോകത്തിലെ വലിയ നക്ഷത്രത്തെ, ഇന്നസെന്റ് എക്കാലവും ഓര്‍മിക്കപ്പെടും: ഗോകുലം ഗോപാലന്‍

ഇന്നസെന്റിന്റെ മരണത്തില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ അനുശോചനം അറിയിച്ചു. മഹാനടനെയാണ് മലയാള സിനിമക്ക് നഷ്ടമായതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. തനിക്ക് ഇന്നസെന്റ് സഹോദരതുല്യനാണ്. സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ് ഇന്നസെന്റെന്നും ഗോകുലം ഗോപാലന്‍ അനുസ്മരിച്ചു. (Gokulam Gopalan on actor Innocent)
കലാലോകത്തിലെ വലിയ നക്ഷത്രത്തെയാണ് നമുക്ക് നഷ്ടമായത്. ഇന്നസെന്റ് എക്കാലവും ഓര്‍മിക്കപ്പെടേണ്ട ഒരാളാണ്. ഏത് ഭാവത്തിലുള്ള ഏത് വേഷം ചെയ്താലും അതെല്ലാം ഗംഭീരമാക്കുന്ന നടനാണ് ഇന്നസെന്റെന്നും ഗോകുലം ഗോപാലന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
1979ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്, യുഡിഎഫിന് നല്‍കിയ പിന്തുണ, ഒരു വോട്ട് ചെയ്യാന്‍ കഷ്ടപ്പെട്ടൊരു തീവണ്ടി യാത്ര; ഇന്നസെന്റിനെ ഓര്‍മിച്ച് അയല്‍ക്കാര്‍Read Also:
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.
Story Highlights: Gokulam Gopalan on actor Innocent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here