ചെന്നൈയിൽ നീന്തൽ പരിശീലനത്തിനിടെ ഏഴുവയസുകാരൻ മുങ്ങി മരിച്ചു

ചെന്നൈയിൽ നീന്തൽ പരിശീലനത്തിനിടെ, ഏഴുവയസുകാരൻ മുങ്ങി മരിച്ചു. ഒട്ടേരിയിലെ മെഡിക്കൽ റപ്രസെന്റെറ്റീവായ രാകേഷ് ഗുപ്തയുടെ
മകൻ തേജസ് ഗുപ്തയാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പരിശീലകർക്കെതിരെ പെരിയമേട് പൊലിസ് കേസെടുത്തു. നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ലേഡീസ് പാർക്കിലാണ് അവധികാല നീന്തൽ ക്യാംപ് നടത്തിയത്.
Read Also: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
രണ്ടു പരിശീലകരും മുപ്പതിൽ അധികം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മുതൽ ആറുമണിവരെയായിരുന്നു തേജസിന് സമയം അനുവദിച്ചിരുന്നത്. പരിശീലനം നടത്തുന്ന സ്ഥലത്തേയ്ക്ക് രക്ഷിതാക്കളെ പ്രവേശിപ്പിച്ചിരുന്നില്ല. ആറുമണിയ്ക്ക് മകനെ കൂട്ടാനായി രാകേഷ് എത്തിയപ്പോഴാണ് മകനെ കാണുന്നില്ലെന്ന് മനസിലായത്. പരിശീലകരും അവിടെയുണ്ടായിരുന്നില്ല.
ബഹളം വച്ച് പരിശീലകരെത്തിയെങ്കിലും പുറത്ത് പോയി അന്വേഷിയ്ക്കാനായിരുന്നു അവർ പറഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് നീന്തൽ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പരിശീലകരുടെ അശ്രദ്ധയാണ് മകൻ്റെ അപകട മരണത്തിന് കാരണമെന്ന് കാണിച്ച് രാകേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിയമേട് പൊലിസ് കേസെടുത്തത്.
Story Highlights: seven year old boy drowned to death in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here