‘അനധികൃത നിര്‍മാണം’; മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് ബിജെപി സര്‍ക്കാര്‍; അപലപിച്ച് സഭാ നേതാക്കള്‍

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് മണിപ്പൂരിലെ ബിജെപി ഭരിക്കുന്ന ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ചു. ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് മണിപ്പൂര്‍, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നിവയാണ് തകര്‍ത്തത്. കനത്ത സുരക്ഷയിലാണ് ആദിവാസി കോളനിയില്‍ പള്ളികള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നത്. (Three churches demolished in BJP-ruled Manipur for illegal constructions)
മൂന്ന് പള്ളികള്‍ പൊളിച്ച ബിജെപി നടപടിയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാ നേതാക്കളുടെ കൂട്ടായ്മയായ യുസിഎഫ്എന്‍ഇഐ (യുണൈറ്റഫഡ് ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ) അപലപിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്ന് സഭാ നേതാക്കള്‍ പറഞ്ഞു. ബിഹാറില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി മേഘാലയയില്‍ നിന്നുള്ള മതനേതാക്കള്‍ എത്തിയപ്പോള്‍ അവര്‍ക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച സംഭവവും അപലപനീയമാണന്നും യുസിഎഫ്എന്‍ഇഐ പറഞ്ഞു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ നടപടിയ്‌ക്കെതിരായ തല്‍സ്ഥിതി ഉത്തരവ് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അധികൃതര്‍ മൂന്ന് പള്ളികള്‍ പൊളിച്ചത്. 1974ല്‍ നിര്‍മിച്ച പള്ളി ഉള്‍പ്പെടെയാണ് പൊളിച്ചത്.
മണിപ്പൂരിലെ ജസംഖ്യയുടെ 41 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. പള്ളി പൊളിച്ച ശേഷം പൊളിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി.
Story Highlights: Three churches demolished in BJP-ruled Manipur for illegal constructions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here