‘ആ മോള് ഒരു ഹൗസ് സര്‍ജനാണ്, എക്സ്പീരിയന്‍സ്ഡ് അല്ല’; വന്ദനയുടെ മരണത്തില്‍ വീണാ ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം

ഡോ.വന്ദനയുടെ കൊലപാതകത്തില്‍ വിവാദ പ്രസ്താവനയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്നും ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയെന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മിഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.(Veena George controversy statement in Dr Vandana’s murder)
‘ഈ മോള് ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്സ്പീരിയന്‍സ്ഡ് അല്ല. ആക്രമണത്തില്‍ ഭയന്നുപോയിട്ടുണ്ടാകാമെന്നാണ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്’. ഇതായിരുന്നു വീണാ ജോര്‍ജിന്റെ പ്രസ്താവന.
Read Also: ഡോ.വന്ദനയുടെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; 1.45ന് പ്രത്യേക സിറ്റിങ്
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവും രംഗത്തെത്തി. ഡോക്ടര്‍മാര്‍ നല്കിയ പരാതികള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ കൊലപാതകം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും വി ഡി സതീശന് പരിഹസിച്ചു.
Story Highlights: Veena George controversy statement in Dr Vandana’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here