ജീവനെടുത്ത കിൻഫ്രയിലെ മരുന്ന് സംഭരണ ശാലയിലെ തീ; അപകടമുണ്ടയത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ

കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിൽ തീപിടുത്തമുണ്ടായത് ഫയർഫോഴ്സ് മുന്നറിയിപ്പ് അവഗണിച്ചതിനാൽ. കഴിഞ്ഞ മേയ് മാസം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു ഫയർഫോഴ്‌സ് നോട്ടീസ് നൽകിയിട്ടും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. ഈ വിവരമടക്കം ഉൾപ്പെടുത്തി ഫയർഫോഴ്‌സ് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. Kinfra Warehouse fire due the ignorance of fire force warning
അഗ്നിരക്ഷസേനാംഗത്തിന്റെ ജീവൻ നഷ്‌ടമായ തീപിടുത്തം വിളിച്ചു വരുത്തിയതാണെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഈ നോട്ടീസ്. 2022 മെയ് 25നു കഴക്കൂട്ടം ഫയർ സ്റ്റേഷനിൽ നിന്നും കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ദുരന്ത നിവാരണ ചട്ടങ്ങൾ പാലിക്കണമെന്നായിരുന്നു കർശന മുന്നറിയിപ്പ്. വീഴ്ചകൾ ഫയർഫോഴ്‌സ് നോട്ടീസിൽ അക്കമിട്ടു പറഞ്ഞിരുന്നു. കെട്ടിടം ദുർബലമാണെന്നും വസ്തുക്കൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടെന്നും ഫയർ പ്രോട്ടോകോൾ പാലിക്കണമെന്നും നോട്ടീസിലുണ്ട്.
വിവരം കഴക്കൂട്ടം ഫയർ സ്റ്റേഷൻ കളക്ട്രേറ്റിലും അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനങ്ങിയില്ല. തീപിടുത്തത്തിന് പിന്നാലെ ഫയർഫോഴ്സ് മേധാവി തന്നെ കെട്ടിടടത്തിനു ഫയർഫോഴ്സ് എൻ.ഒ.സി ഇല്ലെന്നു വ്യക്തമാക്കിയതാണ്. ഇതടക്കമുള്ള കാര്യങ്ങൾ സൂചിപ്പിച്ചു മൂന്ന് ദിവസത്തിനകം ഫയർഫോഴ്സ് വിശദമായ റിപ്പോർട്ട് നൽകും. ഫയർമാന്റെ അസ്വഭാവിക മരണത്തിലും തീ പിടുത്തത്തിലും പോലീസ് അന്വേഷണവും തുടരുകയാണ്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഉടൻ ലഭിക്കും. മരുന്ന് സംഭരണശാലയിലെ തീപിടുത്തം ദുരൂഹമാണെന്നും, കോവിഡ് കാലത്തെ തീ വെട്ടി കൊള്ളയുടെ തെളിവ് നശിപ്പിക്കാനാണ് തീപിടുത്തമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.
Read Also: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം
അതേ സമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും മരുന്ന് സംഭരണ കേന്ദ്രങ്ങളിലും ഫയർഫോഴ്സ് ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം.
Story Highlights: Kinfra Warehouse fire due the ignorance of fire force warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here