Advertisement

കൂടപ്പിറപ്പായും, കൂട്ടുകാരനായും സുധി ഇനിയില്ല; കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

June 18, 2023
2 minutes Read
kollam sudhi binu adimali

കൊല്ലം സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടുകയാണ്. അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരുക്കുകളോടെ രക്ഷപെടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലാണ്.(Binu Adimali Visited Kollam Sudhi’s Home)

”സുധി ചേട്ടന്റെ ഓർമ്മ ഞാൻ ഓർക്കാതിരിക്കാൻ ശ്രമിക്കുകയാണ്. ഞാൻ രാത്രിയാകുമ്പോൾ കണ്ണടയ്ക്കുമ്പോൾ ഈ സംഭവങ്ങളൊക്കെ കയറി വരും. ഇതുവരെ നേരെ ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ല. ഫോട്ടോയിലോക്കെ നോക്കുമ്പോൾ ഒട്ടും താങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

എന്റെ സഹോദരന്റെ വിയോഗത്തിൽ ഒരുപാട് വേദനിക്കുന്നു. മക്കളെയൊക്കെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ല.എനിക്ക് ഇയർ ബാലൻസിന്റെ പ്രശ്‌നമുണ്ട്. നടക്കാനും ബുദ്ധിമുട്ടുകളുണ്ട്. ഇതെല്ലം മാറി തിരികെവരുമെന്നാണ് പ്രതീക്ഷ. മഹേഷിനെയും കാണണം”- ബിനു അടിമാലി പറഞ്ഞു.

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

കൊല്ലം സുധി – ബിനു അടിമാലി കോമ്പോ മലയാളികൾക്ക് പ്രിയപ്പെട്ടതായത് ഫ്ലവേഴ്സ് സ്റ്റാർ മാജിക്കിലൂടെയാണ്. അഞ്ചുവർഷം മുമ്പ് ഫ്ലവേഴ്സിന്റെ മാന്ത്രിക വേദിയിൽ പിറന്ന അത്യുഗ്രൻ കോമ്പോ. മരണത്തിലേക്ക് പോകും മുമ്പും ആ കൂട്ട് കെട്ട് ചേർത്ത് പിടിച്ചിരുന്നു സുധി.

വടകരയിൽ നിന്ന് ഒരുമിച്ചുള്ള മടക്കയാത്രയിൽ പ്രിയപ്പെട്ടവനെ മരണം കവർന്നത് ബിനു അടിമാലിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അപകടത്തിൽ ബിനുവിനും സാരമായ പരുക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്ന വേളയിൽ ആദ്യമെത്തിയത് സുധിയുടെ വീട്ടിലാണ്. ബിനുവിന്റെയും സുധിയുടെയും കൂട്ട് കെട്ട് ആഴമേറിയതായിരുന്നെന്ന് ഭാര്യ രേണു പറഞ്ഞു,

ബിനുവിന്റെ ചികിത്സ തുടർന്ന് വരികെയാണ്. വോക്കറിൻറെ സഹായത്തോടെയെ നടക്കാൻ സാധിക്കൂ. സുധിയില്ലാത്ത വേദികളിലേക്ക് എങ്ങനെ മടങ്ങി വരുമെന്ന വേദനയാണ് സഹപ്രവർത്തകരെ വിഷമിപ്പിക്കുന്നതും.

Story Highlights: Binu Adimali Visited Kollam Sudhi’s Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top