Advertisement

വിഭാഗീയതയും ലഹരിക്കടത്ത് വിവാദവും: ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി

June 19, 2023
2 minutes Read
Image of CPIM Alappuzha District committee office

ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയിലും ലഹരിക്കടത്ത് വിവാദങ്ങളിലും നടപടി എടുത്ത് പാർട്ടി. മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് ഹരിപ്പാട് കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. പകരം അഡ്ഹോക്ക് കമ്മിറ്റികൾ കൊണ്ട് വരും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയത്തിലുള്ള നടപടി വ്യക്തമാക്കിയത്. CPIM takes action on Sectarianism in Alappuzha

വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയവർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി. പി. ചിത്തരഞ്ജൻ എംഎൽഎയെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും തരംതാഴ്ത്തി. ലഹരി കടത്ത് വിഷയത്തിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് ഹരിപ്പാട് കമ്മിറ്റികൾക്ക് പകരം ആലപ്പുഴ എന്ന ഒറ്റ കമ്മിറ്റി കൊണ്ടുവരും. ആലപ്പുഴ അഡ്ഹോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായി സിബി ചന്ദ്രബാബു സ്ഥാനമേൽക്കും. കെ എച്ച് ബാബുജാൻ ഹരിപ്പാട് കമ്മറ്റിയുടെ സെക്രട്ടറിയാകും. ആറുമാസത്തോളം അഡ്ഹോക്ക് കമ്മിറ്റികൾ തുടരും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. കെ ബിജുവും ടി. പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷൻ ആണ് വിഷയം അന്വേഷിച്ചത്.

Read Also: ആലപ്പുഴ എസ്എഫ്‌ഐ വ്യാജ ഡിഗ്രി വിവാദം; നിഖില്‍ തോമസിന് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഏരിയ സമ്മേളനങ്ങളിൽ തോൽപ്പിക്കേണ്ട അംഗങ്ങളുടെ പേരുകൾ പാർട്ടി പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യുക, വോട്ടു കിട്ടുന്നതിന് വേണ്ടി പലവിധ വാഗ്ദാനങ്ങൾ നൽകുക തുടങ്ങിയ പാർട്ടി വിരുദ്ധ നടപടികളാണ് ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിൽ അരങ്ങേറിയത്. സംസ്ഥാന നേതൃത്വത്തിനു ലഭിച്ച പരാതിയെ തുടർന്നാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Story Highlights: CPIM takes action on Sectarianism in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top