‘കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ ക്രിമിനലുകളുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവമുള്ള നേതാക്കളില്ല’; ഹരീഷ് പേരടി

ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വിമർശനവുമായി നടന്‍ ഹരീഷ് പേരടി. കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളും ഇവിടെയില്ല എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.(Hareesh Peradi on aluva murder)
ഹരീഷ് പേരടിയുടെ കുറിപ്പ്:
വെറും അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു… കുട്ടികള്‍ക്ക് നേരെ കൈയ്യോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല…
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
നമ്മുക്ക് മണിപ്പൂര്‍ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാല്‍സംഗങ്ങളെ പറ്റി മാത്രം സംസാരിക്കാം… പ്രതിഷേധിക്കാം… കാരണം നമ്മള്‍ പുരോഗമനവാദികള്‍ക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാന്‍ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..
മൂക്കിന് താഴെയുള്ള കാഴ്ചകളെ ‘ഒറ്റപ്പെട്ട’ എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാന്‍ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മള്‍… ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം… മകളെ ജീവിക്കാന്‍ കേരളം തിരഞ്ഞെടുത്തതിന് മാപ്പ്… രക്ഷിതാക്കളെ ജാഗ്രതൈ.
Story Highlights: Hareesh Peradi on aluva murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here