അഞ്ച് ഭാരമേറിയ ചന്ദ്ര റേഞ്ചറുകൾ, ടൺ കണക്കിന് മാലിന്യങ്ങൾ; തിരികെയെത്തിക്കാനുള്ള ഒരു ശ്രമങ്ങളും നടത്താതെ ചന്ദ്രനിലെ മാലിന്യക്കൂമ്പാരം

മനുഷ്യൻ ചന്ദ്രനിൽ അധിനിവേശം ആരംഭിക്കുന്നതിനു മുമ്പായി തന്നെ ചന്ദ്രോപരിതലത്തിൽ മനുഷ്യർ മാലിന്യനിക്ഷേപം നടത്തിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് നാസയുടെ മുഖ്യ ചരിത്രകാരനായ വില്യം ബാരി പറയുന്നത്. ഏകദേശം ഒരു ലക്ഷത്തിയെൺപത്തിയൊന്നായിരം (1,81,000 ) കിലോഗ്രാം മാലിന്യങ്ങൾ നിലവിൽ ചന്ദ്രോപരിതലത്തിൽ വിവിധ ചാന്ദ്രദൗത്യങ്ങളിലായി എത്തപ്പെട്ടിട്ടുണ്ടെന്നാണ് നാസ കണക്കാക്കുന്നത്. 1969-നും 1972-നും ഇടയിൽ അപ്പോളോ ദൗത്യത്തിനിടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നാസയുടെ ബഹിരാകാശ യാത്രികരാണ് ഈ മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപേക്ഷിച്ചതെന്നാണ് വിവരം.(Garbage dump on the moon without any attempts to retrieve it)
റഷ്യ, ജപ്പാൻ, ഇന്ത്യ, യൂറോപ്പ് എന്നീ രാജ്യങ്ങൾ നടത്തിയ ആളില്ലാ ചാന്ദ്ര ദൗത്യങ്ങളിൽ നിന്നാണ് ബാക്കിയുള്ള മാലിന്യങ്ങൾ. അഞ്ച് ഭാരമേറിയ ചന്ദ്ര റേഞ്ചറുകളും മൂത്രശേഖരണ കിറ്റുകളും ടൺ കണക്കിന് റോബോട്ടിക് ഉപകരണങ്ങളും ഫ്‌ളാഗ് കിറ്റും നിരവധി ചാന്ദ്ര ഓർബിറ്ററുകളുമടക്കം മാലിന്യക്കൂമ്പാരത്തിൽ പലതുമുണ്ട്.
Read Also: 2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്
ഈ മാലിന്യങ്ങൾ തിരികെയെത്തിക്കാനുള്ള ഒരു ശ്രമങ്ങളും തൽക്കാലം ഒരു ബഹിരാകാശ ഏജൻസിയും നടത്തുന്നില്ല. കാലാന്തരത്തിൽ ഈ മാലിന്യങ്ങൾക്ക് ചന്ദ്രോപരിതലത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുക എന്ന് പഠിക്കാൻ അവ ഉപയോഗപ്പെടുത്താമെന്നാണ് നാസ പറയുന്നത്. അപ്പോളോ 11 ദൗത്യം ചന്ദ്രനിൽ ഉപേക്ഷിച്ച ഒരു ലേസർ റേഞ്ച് റിഫ്‌ളക്ടർ ഇപ്പോഴും നാസ ഉപയോഗിച്ചുവരുന്നുമുണ്ട്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം അളക്കാനാണ് അതിന്റെ ഉപയോഗം.. പ്രതിവർഷം ചന്ദ്രൻ ഭൂമിയിൽ നിന്നും 3.8 സെന്റിമീറ്റർ അകലുണ്ടെന്ന് നാസ കണ്ടെത്തിയത് ഈ റിഫ്‌ളക്ടറിന്റെ സഹായത്തോടെയാണ്.
പക്ഷേ ചന്ദ്രനിൽ വളർന്നുവരുന്ന മാലിന്യക്കൂമ്പാരം എന്തുചെയ്യണമെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രലോകത്തിന് ഉത്തരമില്ലെന്നതാണ് സത്യം.
Story Highlights: Garbage dump on the moon without any attempts to retrieve it
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here