ബി.ജെ.പി ആരോപണം ഉണ്ടയില്ലാ വെടി, വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം സംഘടനയെ അപമാനിക്കാൻ; അബിൻ വർക്കി

സുതാര്യമായാണ് യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. മറ്റ് രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണം സംഘടനയെ അപമാനിക്കാനാണ്.
എന്തെങ്കിലും പരാതി ഉയർന്നാൽ സംഘടന അന്വേഷിച്ച് നടപടിയെടുക്കും. ഓപ്പൺ മെമ്പർഷിപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. ഷാഫിക്കെതിരെ ബിജെപി നടത്തുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഏഴര ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പാണ്. സംഘടനയെ മോശപ്പെടുത്താൻ ശ്രമമുണ്ടായാൽ അന്വേഷിക്കണം. സംഘടന മുഴുവൻ ബാധ്യതപ്പെട്ടുവെന്ന വിവിധ പാർട്ടികളുടെയും യുവജന സംഘടനകളുടെയും ആരോപണം ശരിയല്ല. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ
അവർ സംഘടനയുമായി ബന്ധപ്പെട്ടവരാണോയെന്നും വോട്ട് അസാധുവാണോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ അന്വേഷിക്കണം. നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടായാൽ സംഘടനയിൽ വച്ചുപൊറിപ്പിക്കില്ല. ദേശീയനേതൃത്വത്തിന് പരാതി പോയിയെന്ന് മാധ്യമങ്ങളിൽനിന്ന് മനസ്സിലാക്കുന്നു.പ്രക്രിയ മോശമാക്കാൻ ശ്രമിച്ചാൽ കേരളത്തിലോ കേന്ദ്രത്തിലോ അന്വേഷിക്കാമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
Story Highlights: Abin Varkey reacts Youth congress election controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here