Advertisement

‘ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ; ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠം’; പി എ മുഹമ്മദ് റിയാസ് 24നോട്

November 20, 2023
Google News 2 minutes Read

നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ നടക്കും. ആദ്യ ജന സദസ് പയ്യന്നൂർ മണ്ഡലത്തിലാണ് നടക്കുക. നവകേരള സദസുമായി ബന്ധപ്പെട്ട് 24നോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങൾ എല്ലാവരെയും പാഠം പഠിപ്പിക്കും. ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ. ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠമെന്നും പി എ മുഹമ്മദ് റിയാസ് 24നോട് പറഞ്ഞു.(P A Muhammad Riyas on Navakerala Sadas)

100 ശതമാനം ജനങ്ങൾ പരിപാടിയിൽ എത്തുന്നു. പരിപാടിക്ക് വലിയ സ്വീകരണം ലഭിച്ചു, വലിയ ജനപങ്കാളിത്തമാണ്. ഒരുപാട് നിവേദനങ്ങൾ ലഭിച്ചു, അതെല്ലാം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. വികസനം ചർച്ച ചെയ്യുന്ന സദസാണിത്. സർക്കാരിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സദസ്. ലോകത്ത് ആദ്യമായി ഒരു മന്ത്രി സഭ ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന സദസെന്നും മന്ത്രി വ്യക്തമാക്കി.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകൾ. ശക്തികേന്ദ്രങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്.

നവകേരള സദസിൽ കാസർകോട് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർകോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെയാണ് പരാതികളുടെ വിശദാംശങ്ങൾ.

Story Highlights: P A Muhammad Riyas on Navakerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here