‘മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല, കേരളത്തെ കലാപഭൂമിയാക്കി’; വി.എം സുധീരൻ

നവകേരള സദസ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് വി എം സുധീരൻ. സദസിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധിക്കുന്നവരെ തെരുവ് ഗുണ്ടയാക്കി.
നവകേരള സദസ്സ് സമ്പൂർണ പരാജയം ആണെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തു.മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല. കേരളം ഫാസിസ്റ്റ് ശൈലിയിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്നവരെ അണികളെ വിട്ടു അടിച്ച് അമർത്തുന്നത് തെറ്റായ ശൈലിയാണ്. കേരളത്തെ കലാപത്തിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ നിലപാടാണ്. മുഖ്യമന്ത്രി അക്രമത്തിനു പച്ചക്കൊടി വീശിയെന്നും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസ് തോന്നിവാസമെന്ന് രമേശ് ചെന്നിത്തല. കേസ് പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആരാണ് പിന്നിലെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി വാർത്തൾ റിപ്പോർട്ട് ചെയ്യാൻ സാഹചര്യം വേണമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
നവകേര സദസിനെയും അദ്ദേഹം വിമർശിച്ചു. മന്ത്രിസഭയുടെ പൊള്ളത്തരം പുറത്തായി എന്നും നാളത്തെ കേരളം എന്ത് എന്നതിൽ ഒരു കാഴ്ചപ്പാടും ഇല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പതിവ് രാഷ്ട്രീയ പ്രസംഗത്തിന്റെ കാർബൺ കോപ്പിയാണ് നടത്തുന്നത്. ഒരു പ്രശ്നവും പരിഹരിക്കാതെ പരാതി പറഞ്ഞവരെ വേദിയിൽ അപമാനിച്ചെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം പങ്കെടുക്കാത്തത് എന്ത് കൊണ്ടും നന്നായി എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights: V. M. Sudheeran Criticize Navakerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here