മോദി പങ്കെടുത്ത വേദിയിൽ ചാണകം തളിക്കാൻ ശ്രമം; സംഘർഷം, ബിജെപി നേതാവിനെതിതിരെ കേസ്
തൃശൂർ തേക്കിൻകാട് മൈതാനത്തെ യൂത്ത് കോൺഗ്രസ്-ബിജെപി സംഘർഷത്തിൽ കേസ്. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്. സംഘർഷം ഉണ്ടായത് പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകം തളിക്കാൻ ശ്രമം ഉണ്ടായതിനെ തുടർന്ന്. യുവമോർച്ച നേതാവ് മനോജ് ഒന്നാം പ്രതി. കെ കെ അനീഷ് കുമാർ രണ്ടാം പ്രതി. കേസ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തലയ്ക്കടിയേറ്റ സംഭവത്തിൽ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഇതിന് അനുവദിക്കില്ലെന്ന് ബി.ജെപി പ്രവർത്തകരും വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങള്‍ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്.
വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് വ്യക്തമാക്കുന്നത്. ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.
Story Highlights: Case Against Bjp Leaders Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here