Advertisement

‘മോഹിനിയാട്ടം മത്സരത്തിൽ മാർക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ്’; നിയമനടപടി നേരിടാൻ തയ്യാറെന്ന് കലാമണ്ഡലം സത്യഭാമ

March 21, 2024
2 minutes Read
kalamandalam sathyabhama response krishnan

മോഹിനിയാട്ടം മത്സരത്തിൽ മാർക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ് എന്ന് കലാമണ്ഡലം സത്യഭാമ ട്വൻ്റിഫോറിനോട്. അഭിപ്രായങ്ങൾ പൊതുവിൽ പറഞ്ഞതാണ്. ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു. (kalamandalam sathyabhama response krishnan)

മോഹിനിയാട്ടം മത്സരത്തിൽ മാർക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ്. അതെന്തിനാണ് ഇട്ടിരിക്കുന്നത്? അതൊരു മാനദണ്ഡമല്ലേ. അഭിമുഖത്തിൽ എവിടെയും ഒരു വ്യക്തിയുടെയും പേര് പരാമർശിച്ചിട്ടില്ല. ഉണ്ടെങ്കിൽ തെളിയിക്കട്ടെ. നിയമനടപടി നേരിടാൻ തയ്യാറാണ്. കോടതിക്കാവശ്യം തെളിവുകളാണ്. അത് പരാതിക്കാർ ഹാജരാക്കട്ടെ. പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും സത്യഭാമ പറഞ്ഞു.

മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണ്. സത്യഭാമയുടെ പരാമർശം പട്ടികജാതി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ്. പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: ‘മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താൻ നേരിടുന്നത്’; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.

പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ അറിയിച്ചു.

Story Highlights: kalamandalam sathyabhama response rlv krishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top