എറണാകുളത്തെ വ്യക്തിബന്ധം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു: ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ

ജയിക്കാൻ വേണ്ടിയാണു യുദ്ധത്തിന് ഇറങ്ങുന്നതെന്ന് എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ. എറണാകുളം മണ്ഡലത്തിൽ നല്ല വ്യക്തിബന്ധമുണ്ട്. അതെല്ലാം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ ആലപ്പുഴയിൽ വോട്ട് നില ഉയർത്തി. അതിനേക്കാൾ മികച്ച പ്രകടനം എറണാകുളത്ത് ഉണ്ടാകും. സ്ഥാനാർഥിത്വം വൈകിയതായി തോന്നിയില്ല എന്നും രാധാകൃഷ്ണൻ പറഞ്ഞു.
പ്രധാനമന്ത്രിക്കും പാർട്ടി നേതാക്കൾക്കും നന്ദി അറിയിച്ച് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ രംഗത്തുവന്നിരുന്നു. വലിയ ഉത്തരവാദിത്തമായി കാണുന്നു. കൊല്ലത്തെ ഇരുമുന്നണികളും അവഗണിച്ചു. ഏതെങ്കിലും ഒരു മേഖലയിൽ വികസനം കാണാൻ കഴിയുന്നുണ്ടോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി എൻ സരസുവും എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും കൊല്ലത്ത് ജി കൃഷ്ണകുമാറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.
നടി കങ്കണ റണാവത്ത് മണ്ഡിയിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്തൻപൂരിലെ സ്ഥാനാർത്ഥിയാണ്. ഇന്ന് ബിജെപിയിൽ ചേർന്ന നവീൻ ജിൻഡൽ കുരുക്ഷേത്ര സ്ഥാനാർഥി. അതുൽ ഗാർഗ് ഗാസ്യാബാദിൽ നിന്നും ജിതിൻ പ്രസാദ പീലിബിത്തിൽ നിന്നും ജനവിധി തേടും. ജാർഖണ്ഡിലെ ധൂംകയിൽ സിത സോറൻ, സമ്പൽപുരിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, തിരുപ്പതിയിൽ വരുപ്രസാദ് റാവു എന്നിവരും സ്ഥാനാർത്ഥികളാണ്. അഞ്ചാംഘട്ടത്തിൽ 111 സ്ഥാനാർഥികളെയണ് ബിജെപി പ്രഖ്യാപിച്ചത്.
Story Highlights: dr ks radhakrishnan bjp candidate ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here