‘അവിടെയുള്ള സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞു; അർജുനെ കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം നിർത്തരുത്’; കുടുംബം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് അർജുന്റെ കുടുംബം. രക്ഷാപ്രവർത്തനം എന്ന് പറയുക അല്ലാതെ ഒന്നും നടക്കുന്നില്ല. എന്താണ് നടക്കുന്നത് എന്ന് പുറംലോകം അറിയുന്നില്ലെന്ന് അർജുന്റെ മാതാവ് ഷീല മാധ്യമങ്ങളോട് പ്രതികരിച്ചു. അവിടെയുള്ള സംവിധാനങ്ങളിൽ വിശ്വാസം കുറഞ്ഞുവെന്നും ആർമിയുടെ സഹായം തേടണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ആശങ്ക ഉണ്ട്. അർജുന് ജീവനുണ്ടോ എന്ന് പോലും ഇപ്പൊൾ മനസ്സിലാകുന്നില്ല. കേരളത്തിൽ നിന്നുള്ളവരെ രക്ഷാ പ്രവർത്തനത്തിന് വിടാൻ തയ്യാറാകണമെന്ന് അർജുന്റെ കുടുംബം പറഞ്ഞു. അർജുനെ കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം നിർത്തരുതെന്ന് അവർ ആവശ്യപ്പെട്ടു. ആർമിയെ രക്ഷാപ്രവർത്തനം ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും മെയിൽ അയച്ചിട്ടുണ്ടെന്ന് മാതാവ് ഷീല പറഞ്ഞു.
Read Also: റഡാർ സിഗ്നല് ലോറിയുടേതല്ല, കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം
തങ്ങൾ എത്ര ദിവസം ഇങ്ങനെ കാത്തു നിൽക്കണമെന്ന് മാതാവ് ഷീല ചോദിച്ചു. മാനുഷിക പരിഗണന കൊടുക്കാതെ ആണ് അവിടെ എത്തിയ മന്ത്രി സംസാരിച്ചതെന്ന് കുടുംബം പറഞ്ഞു. പോലീസ് പറയുന്നു അവർ അറിഞ്ഞിട്ടില്ല എന്ന്. അർജുനെ കാണാതായ ദിവസം തന്നെ അറിയിച്ചതായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വലിയ വീഴ്ച ആണ് അവിടെ സംഭവിച്ചതെന്ന് കുടംബം ആരോപിച്ചു. തങ്ങൾ സാധാരണക്കാർ ആണെന്നും തങ്ങൾ പറഞ്ഞ് വേണോ ഇക്കാര്യം അവിടെ ഉളളവർ അറിയാൻ എന്നും അവർ ചോദിച്ചു.
അതേസമയം ലോറിയുടെ ലൊക്കേഷൻ റഡാർ പരിശോധനയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് പിന്നാട് ഐഐടി സംഘം നിഷേധിച്ചു. സിഗ്നൽ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി സംഘം വ്യക്തമാക്കി. വൻമരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്.
Story Highlights : Arjun’s family alleges lapses in Recue Operation at Shirur landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here