‘പെൺകുട്ടി കന്യാകുമാരിക്ക് മുൻപ് ഇറങ്ങാൻ സാധ്യത; കന്യാകുമാരി എസ് പിയേയും ആർ.പി.എഫിനെയും വിവരം അറിയിച്ചിട്ടുണ്ട്‍’; DCP

തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണം കന്യകുമാരിയിലേക്ക്. കന്യാകുമാരി പോലീസിനെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചതായി ഡിസിപി പറഞ്ഞു. കന്യാകുമാരി എസ് പിയേയും ആർ.പി.എഫ് കൺട്രോൾ റൂമിനേയും വിവരം അറിയിച്ചു. കന്യാകുമാരിക്ക് മുൻപ് പെൺകുട്ടി ഇറങ്ങാൻ സാധ്യതയുണ്ട്. നാഗർകോവിൽ എസ്പിയേയു വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.
പാറശ്ശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നു. അതിനുശേഷം കുട്ടി എവിടെ ഇറങ്ങി എന്ന് വ്യക്തമല്ലെന്ന് ഡിസിപി പറഞ്ഞു. ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിക്കുന്നത്. ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട ഒരു യാത്രക്കാരി ഫോട്ടോ എടുത്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ബവിത എന്ന യാത്ര കാരിയാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പടം എടുത്തത്. പാറശാലയിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്.
പെൺകുട്ടി ട്രെയിനിൽ ഉടനീളം കരഞ്ഞുവെന്ന് ബവിത പറഞ്ഞു. തമ്പനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. 3.30 ട്രെയിൻ കന്യാകുമാരിയിൽ എത്തി. കേരള പോലീസ് സംഘം ഉടൻ കന്യാകുമാരിയിലേക്ക് തിരിക്കുമെന്ന് ഡിസിപി അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ ട്രെയിനിൽ കണ്ടതായി ബവിത വിവരംഅറിയിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.
Story Highlights : DCP on 13 year old missing case from Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here