‘കുട്ടിയ്ക്കായി തിരച്ചിൽ നടത്തിയത് മൂന്ന് വിഭാഗങ്ങളായി; ട്വന്റിഫോർ പ്രതിനിധി ബന്ധപ്പെട്ടിരുന്നു’; കെ ഹരിദാസ്

തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കെ ഹരിദാസ്. മൂന്ന് സംഘങ്ങളായാണ് കുട്ടിക്കായി തിരച്ചിൽ നടത്തിയത്. ട്വന്റിഫോർ പ്രതിനിധി അലക്സ് റാം മുഹമ്മദാണ് താനുമായി ബന്ധപ്പെട്ടിരുന്നതെന്ന് ഹരിദാസ് പറഞ്ഞു. വൈകിട്ട് ഏഴരയ്ക്കാണ് അലക്‌സ് ഇക്കാര്യം അറിയിച്ച് വിളിച്ചത്. തുടർന്ന് മലയാളി സമാജത്തിന്റെ പ്രവർത്തകരുമായി തിരച്ചിലിനായി പോവുകയായിരുന്നെന്ന് ഹരിദാസ് പറഞ്ഞു.
അലക്‌സ് തന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അൺ റിസർവ്ഡ് കംപാർട്ട്‌മെന്റിൽ തിരച്ചിൽ നടത്തിയത്. മൂന്നാമത്തെ കംപാർട്ട്‌മെന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്. വസ്ത്രം കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഒരു സ്ത്രീ മകളാണെന്ന് അവകാശവുമായി എത്തി. തുടർന്ന് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീ പരുങ്ങിയെന്ന് ഹരിദാസ് പറഞ്ഞു. ചോദ്യങ്ങൾ തുടർന്നപ്പോൽ സ്ത്രീ പിന്മാറി. കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയെന്ന് ഹരിദാസ് പറഞ്ഞു.
രാത്രി പത്ത് മണിയോടെയാണ് വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽവെച്ച് മലയാളി സമാജം പ്രവർത്തർ കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായ കുട്ടി ബെർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നു. വെള്ളം മാത്രം കുടിച്ച് വിശപ്പ് പിടിച്ചുനിർത്തിയ കുട്ടി കഴിക്കാൻ ചോദിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണിയായിരുന്നു. അത് വാങ്ങി നൽകി വിശപ്പടക്കുകയും ചെയ്തു. വീഡിയോ കോൾ വഴി വീട്ടുകാർ കുട്ടിയുമായി സംസാരിച്ചു. പതിമൂന്നുകാരിയെ കണ്ടെത്തിയത്. 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്. ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്.
Story Highlights : K Haridas said he was happy to find the 13 year old girl who went missing from Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here