Advertisement

അവസാന മത്സരവും കഴിഞ്ഞു; ‘കുതിരയോട്ടം’ നിർത്തി സിംഗപ്പൂർ

October 6, 2024
2 minutes Read
horse race

181 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടത്തിന് വിരാമമിട്ട് സിംഗപ്പൂർ. വീടുകൾ വയ്ക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്‌സ് ടര്‍ഫ് ക്ലബ്ബ് അടച്ചു. ശനിയാഴ്ച നടന്ന അവസാന മത്സരമായ ഗ്രാൻഡ് സിംഗപ്പൂർ ഗോൾഡിന് ശേഷം ഈ ഭൂമി സർക്കാരിന് ക്ലബ് വിട്ടുകൊടുത്തു. ഈവർഷം രാജ്യത്തിലെ ജനസംഖ്യ ആറ് ദശലക്ഷം കടന്നിരുന്നു. വർധിച്ചുവരുന്ന ജനസംഖ്യയിലുണ്ടായ ആശങ്കയാണ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാരിനെ നയിച്ചത്. ഏകദേശം മുന്നൂറ് ഏക്കറോളം വരുന്നതാണ് ഈ സ്ഥലം. ഏകദേശം 700 പന്തയക്കുതിരകള്‍ ക്ലബ്ബിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1842 ല്‍ ഒരു സ്‌കോട്ടിഷ് വ്യാപാരിയും ഏതാനും കുതിരപ്പന്തയ പ്രേമികളും ചേര്‍ന്നാണ് ക്ലബ്ബ് സ്ഥാപിച്ചത്. പഴയ ബുക്കിറ്റ് ടിമാട്രാക്കിന് പകരം രണ്ടായിരത്തിലാണ് ക്രീഞ്ചിയിലെ ഇപ്പോഴത്തെ റേസ് കോഴ്‌സ് തുറന്നത്.

Read Also: ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നം; ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞ്; വിശദീകരണവുമായി PSC

സിംഗപ്പൂരിൽ കുതിരയോട്ടം ഏറെക്കുറെ തകർച്ചയുടെ പാതയിലായിരുന്നു. 2010-ൽ റേസ്-ഡേ ശരാശരി 11,000 ആയിരുന്നത് 2019-ൽ ഏകദേശം 6,000 ആയി കുറഞ്ഞു. പിന്നീട് കോവിഡ് ഭീകരത കാണികളുടെ എണ്ണം പകുതിയിലധികം വെട്ടികുറയ്ക്കുകയായിരുന്നു. മറ്റ് കായിക വിനോദങ്ങളിലേക്ക് ചെറുപ്പക്കാരുടെ താൽപ്പര്യം മാറിയതും ഒരു കാരണമാണ്. കാഴ്ചക്കാരുടെ കുറവ് മുൻനിർത്തി കഴിഞ്ഞവർഷം ഈ കായികയിനം അവസാനിപ്പിക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിരുന്നു.

Story Highlights : Singapore ends horse racing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top