കൊടകര കുഴൽപ്പണ കേസ്; ഇടതുപക്ഷ സർക്കാരിനെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നു, എം വി ഗോവിന്ദൻ

കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാർ തുടരന്വേഷണത്തിനായി തീരുമാനം എടുത്തിരിക്കുകയാണ്, കേസിൽ ഇഡിയാണ് ഇടപെടേണ്ടത്. കള്ളപ്പണം ഇടപാടിൽ കേരള പൊലീസിന് അന്വേഷണം നടത്താൻ പരിമിതിയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ബോധപൂർവ്വമായി ഇടതുപക്ഷ സർക്കാരിനെ കുറ്റം പറയാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫും ശ്രമിക്കുന്നത്. കേസിൽ ഇഡി ഇടപെടണമെന്ന് വി ഡി സതീശനോ യുഡിഎഫോ ആവശ്യപ്പെടുന്നില്ല.യഥാർത്ഥത്തിൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നത് ആരെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ഇഡിക്കോ ഐടിക്കോ എതിരായി ഒരക്ഷരം പറയാൻ അവർ തയ്യാറാവുന്നില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
Read Also: ‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ
കോടതിയിൽ ഇഡി വ്യക്തമാക്കിയത് അന്വേഷണം നടത്തുമെന്നാണ്.എന്നാൽ മൂന്നുവർഷമായിട്ടും ഇഡി കേസിൽ അടങ്ങിയിട്ടില്ല.ബിജെപി പറയുന്നത് അനുസരിച്ചാണ് ഇഡി പ്രവർത്തിക്കുന്നത് എന്ന് വ്യക്തം.
സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള വ്യക്തികൾ ബിജെപിയുമായി തെറ്റിനിൽക്കുന്നു എന്നത് സത്യമാണ്.സിപിഐഎം ഇതുവരെ സന്ദീപ് വാര്യരുമായി ബന്ധപ്പെട്ടിട്ടില്ല. പാർട്ടിയിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.എകെ ബാലനുമായി ശോഭാ സുരേന്ദ്രൻ ചർച്ച നടത്തിയെന്ന് വെറുതെ പറയുന്നതാണ്. ശോഭയുടെ ആരോപണത്തിലൊന്നും മറുപടി പറയാൻ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : MV Govindan talk about kodakkara black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here