Advertisement

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിനെ ഇന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തും

December 7, 2024
Google News 2 minutes Read

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിനെ ഇന്ന് കർദിനാൾ പദവിയിലേക്ക് ഉയർത്തും. ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ നടക്കും. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങിൽ പങ്കെടുക്കും. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേർ ഇന്ന് സ്ഥാനമേൽക്കും.

സ്ഥാനാരോഹണ സമയത്ത് ജോർജ് കൂവക്കാടിന്റെ മാതൃ ഇടവകയായ മാമൂട് ലൂർദ് മാതാ പള്ളിയിലും ചങ്ങനാശ്ശേരി രൂപതയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. കേരളത്തിൽ നിന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും.

തിരുക്കർമ്മങ്ങൾക്കുശേഷം പുതിയ കർദ്ദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ ഒമ്പതരയ്ക്ക് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം പുതിയ കർദ്ദിനാൾമാരും കാർമികത്വം വഹിക്കും.

Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് തീരുമാനം

സിറോ മലബാർ സഭയിൽ നിന്നും പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികർ സഹകാർമികരാകും. വൈകിട്ട് സാന്ത അനസ് താസിയ സീറോ മലബാർ ബസലിക്കയിൽ മാർ ജോർജ് കൂവക്കാടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതഞ്ജതാ ബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.

സ്ഥാനാരോഹണത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എം പി, ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണി, ബി ജെ പി ദേശീയ വക്താവ് ടോം വടക്കൻ എന്നിവർ പ്രതിനിധി സംഘത്തിലുണ്ട്.

Story Highlights : Archbishop Mar George Koovakkad will be elevated to Cardinal today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here