‘സ്പാ റെയിഡ് 24 ൻ്റെ വാർത്തയെ തുടർന്ന്; അറസ്റ്റിലായ പോലീസുകാർക്ക് നേരിട്ട് ബന്ധം’; കൊച്ചി പൊലീസ് കമ്മീഷണർ

കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളിൽ അന്വേഷണം ട്വന്റിഫോർ വാർത്തയെ തുടർന്നെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. അറസ്റ്റിലായ രണ്ട് പൊലീസുകാർക്കും സ്പാ നടത്തിപ്പിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ നടന്നു. ഇരുവരേയും സസ്പെൻഡ് ചെയ്തുവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
സ്പാകളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. തുടർ പരിശോധനകൾ ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. അറസ്റ്റിലായ എഎസ്ഐമാരായ ബ്രിജേഷ് ലാൽ, ടി കെ രമേശൻ എന്നിവരുടെ സ്വത്തുവിവരങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പോലീസിന് ആകെ നാണക്കേടായി മാറിയിരിക്കുകയാണ് എഎസ്ഐ മാരായ ബ്രിജേഷ് ലാൽ ടി കെ രമേശൻ എന്നിവരുടെ അറസ്റ്റ്. നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിന് ഒത്താശ ചെയ്തു നൽകിയത് വഴി പ്രതികൾ സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്.
Read Also: അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; SFI പ്രതിഷേധം; ഒരാൾ കസ്റ്റഡിയിൽ
ടി കെ രമേശന്റെ അക്കൗണ്ടിലേക്ക് മാത്രം അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ 5 ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ സ്പാകൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധനകൾ നടത്താനാണ് പോലീസ് തീരുമാനം. സ്പാകളുടെ മറവിൽ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. കോടികളുടെ ഇടപാടുകളാണ് ഇത്തരം സ്ഥാപനങ്ങളിൽ നടത്തുന്നത്. ഇന്നലെ പോലീസ് നടത്തിയ പരിശോധനയിൽ മോക്ഷ എന്ന സ്പായിൽ നിന്ന് ഒരുകോടി 18 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
Story Highlights : Kochi Police Commissioner about spa raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here