Advertisement

സർക്കാർ ജീവനക്കാരുടെ സമരത്തിൽ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും

January 22, 2025
Google News 2 minutes Read

സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും. ഇന്ന് ജോലിക്ക് എത്തില്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ജുഷ രേഖാമൂലം കത്ത് നൽകി. മഞ്ജുഷയും പണിമുടക്കിൽ പങ്കെടുക്കുന്നു. എൻജിഒ യൂണിയൻ സജീവ പ്രവർത്തകരായിരുന്നു നവീൻ ബാബുവും ഭാര്യ മഞ്ജുഷയും. നിലവിൽ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്.

അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് തുടങ്ങി. യുഡിഎഫ് അനുകൂല സർവീസ് സംഘടന സെറ്റോയും സിപിഐ അനുകൂല സംഘടന ജോയിന്റ് കൗൺസിലുമാണ് സമരം പ്രഖ്യാപിച്ചത്. സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശം ഉണ്ട്.പ്രതിപക്ഷ സംഘടനകളുടെ സമരം സർക്കാരിലെ ചില ഓഫീസുകളെ ഒഴികെ സാരമായി ബാധിക്കാനിടയില്ല.ജോയിൻറ് കൗൺസിലിന്
സ്വാധീനമുളള റവന്യു വകുപ്പിന് കീഴിലുളള വില്ലേജ് ഓഫീസുകളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്.

സി.പി.ഐ സംഘടനകളുളള കൃഷി,മൃഗ സംരക്ഷണ വകുപ്പുകളെയും പണിമുടക്ക് ബാധിക്കാൻ ഇടയുണ്ട്. സമരത്തെ നേരിടാൻ സി.പി.ഐ.എം അനുകൂല സർവീസ് സംഘടനകളും ശക്തമായി രംഗത്തുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളെ നോട്ടീസ് നൽകിയ ശേഷവും സർക്കാർ ചർച്ചക്ക് വിളിച്ചില്ല.ജനാധിപത്യ വിരുദ്ധമായ ഈ സമീപനം ഇടത് സർക്കാരിന് ചേർന്നതല്ലെന്ന
വിമർശനം ശക്തമാണ്.പണിമുടക്ക് പ്രഖ്യാപിച്ച സി.പി.ഐ സംഘടനകളെ അവഗണിക്കുന്നുവെന്ന സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകിയത്.

Story Highlights : Naveen Babu’s wife Manjusha also joins government employees’ strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here