ബ്രൂവറി വിഷയത്തിലെ സര്‍ക്കാര്‍ ന്യായീകരണത്തില്‍ സിപിഐയ്ക്കും തൃപ്തിയില്ല; എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുടെ അനുമതി റദ്ദാക്കണമെന്ന് സിപിഐ

എലപുള്ളിയിലെ മദ്യനിര്‍മ്മാണശാലക്ക് അനുമതി നല്‍കിയത് റദ്ദാക്കണമെന്ന് സിപിഐ. ഇന്ന് ചേര്‍ന്ന പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവിലാണ് ഏകകണ്ഠമായ തീരുമാനം. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാര്‍ ന്യായീകരണമൊന്നും മുന്നണിയിലെ രണ്ടാമന് പോലും ബോധ്യപ്പെട്ടില്ലെന്ന് തെളിയുന്നത് സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കുകയാണ്. (CPI against Palakkad elappully brewery)
പദ്ധതിക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനാണ് സിപിഐ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ ജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാതെ മുന്നോട്ട് പോയാല്‍ തിരിച്ചടി ഉറപ്പെന്നാണ് സിപിഐ വിലയിരുത്തല്‍.
Read Also: സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പുതിയ പരീക്ഷണം; ബിജെപിയില്‍ വന്‍ അഴിച്ചുപണി
അതേസമയം പദ്ധതി പ്രദേശം മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് മുഖ്യമന്ത്രിയും എംബി രാജേഷും സംസാരിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കുളങ്ങളില്‍ പോലും വെള്ളം നിലക്കാത്ത ഭൂമിയില്‍ എങ്ങനെ മഴക്കുഴി കേട്ടുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പഞ്ചാബിലും,ഹരിയാനയിലും,മധ്യപ്രദേശിലും ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണശാല ആരംഭിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് അനുമതി നല്‍കിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.മദ്യ കമ്പനിക്ക് വേണ്ടി കുഴല്‍ കിണര്‍വഴി ഒരു തുള്ളി വെള്ളം എടുക്കില്ലേന്നും, മലമ്പുഴ വെള്ളവും, മഴവെള്ളവുമാണ് ഉപയോഗിക്കുകയെന്നും എംബി രാജേഷ് ആവര്‍ത്തിച്ചു.
Story Highlights : CPI against Palakkad elappully brewery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here