മാക്രോണ്‍, ഒബാമ, ബോള്‍സൊനാരോ…; റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥികളായി എത്തിയിട്ടുള്ള ലോകനേതാക്കളെ അറിയാം

ഇന്ത്യയുടെ പ്രൗഢഗംഭീരമായ പൈതൃകത്തേയും വൈവിധ്യങ്ങളുടെ സമ്പന്നതയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് റിപ്പബ്ലിക് പരേഡ്. രാജ്യം അതിന്റെ പാരമ്പര്യത്തിലും പ്രൗഢിയിലും അഭിമാനപൂരിതരാകുന്ന ആ വേളയില്‍ ആഘോങ്ങള്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഒരു വിശിഷ്ട വ്യക്തിയും അതിഥിയായി റിപ്പബ്ലിക് ദിനത്തിലെത്താറുണ്ട്. രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത് ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനം എന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ അതിഥിയായി എത്തിയ വിശിഷ്ട വ്യക്തികളെ പരിചയപ്പെടാം. (From Obama to Macron Republic Day chief guests over the years)
2024ല്‍ രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആണ് അതിഥിയായി എത്തിയിരുന്നത്. ഇന്ത്യ- ഫ്രഞ്ച് ബന്ധം ശക്തിപ്പെടുത്തുമെന്ന് അന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ഡേല്‍ ഫതാഫ് എല്‍ സിസിയാണ് 2023ല്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയായി എത്തുന്ന ആദ്യ ഈജിപ്ഷ്യനായി മാറുകയായിരുന്നു അദ്ദേഹം.
ബ്രസിലിയന്‍ പ്രസിഡന്റായിരുന്ന ജൈര്‍ ബോള്‍സൊനാരോ ആയിരുന്നു 2020ലെ അതിഥി. 2019ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ അതിഥിയായി എത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള മുഹൂര്‍ത്തമാകുകയായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനവും റിപ്പബ്ലിക് പരേഡിലെ സാന്നിധ്യവും.
2018ല്‍ ഒരൊറ്റ വ്യക്തിയ്ക്ക് പകരം 10 ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളെയാണ് ഇന്ത്യ അതിഥികളായി ക്ഷണിച്ചത്. ഇന്ത്യയും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ തീരുമാനം. മ്യാന്‍മര്‍, വിയറ്റ്‌നാം, ഫിലിപ്പിന്‍സ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. 2017ല്‍ അബു ദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്ഡ സയിദ് അല്‍ നഹ്യാന്‍ രാജകുമാരനാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയത്. 2015ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി എത്തി. അദ്ദേഹത്തിനൊപ്പം പങ്കാളി മിഷേല്‍ ഒബാമയും ഇന്ത്യയിലെത്തിയിരുന്നു. ഇരുവരുടേയും ഇന്ത്യാ സന്ദര്‍ശനം അന്ന് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Story Highlights : From Obama to Macron Republic Day chief guests over the years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here