ചെന്താമരയ്ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസ്; നാളെ രാവിലെ വീണ്ടും തുടരും; ഇവിടെ ഉണ്ടെങ്കില്‍ തങ്ങളവനെ പിടിച്ചിരിക്കുമെന്ന് നാട്ടുകാര്‍

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ മാട്ടായില്‍ വെച്ച് ചെന്താമരയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തിരച്ചില്‍ പൊലീസ് ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ തുടരും. ഇതേസമയം നാട്ടുകാരുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ തുടരുകയാണ്.
മാട്ടായിക്കടുത്ത് തന്നെയുള്ള സ്ഥലത്ത് ഇയാളുടെ ഇളയ സഹോദരി താമസിക്കുന്നുണ്ട്. ഇയാള്‍ ഒരുപക്ഷേ ഇവിടേക്ക് പോയിട്ടുണ്ടാവാം എന്നും സൂചനയുണ്ട്. എന്നാല്‍ എവിടെയുണ്ടെങ്കിലും അവനെ തങ്ങള്‍ പിടിച്ചിരിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാടൊന്നാകെ അണിനിരന്നുകൊണ്ടുള്ള വ്യാപകമായ തിരച്ചിലാണ് പ്രദേശത്ത് നടന്നത്.
പൊലീസുകാരന്‍ ഓടിച്ചുകൊണ്ടുവരുമ്പോഴാണ് ചെന്താമരയെ കണ്ടതെന്ന് പ്രദേശവാസികളായ കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്ന മൂന്ന് കുട്ടികളാണ് ചെന്താമരയെ കണ്ടത്.
ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്നു. എല്ലാവരും പോയിരുന്നു. ഞങ്ങള്‍ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു. പൊലീസുകാരന്‍ ഒരാളെ ഓടിച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു. ശബ്ദം കേട്ടു. പിന്നാലെ വന്ന പൊലീസുകാരന്‍ ചെന്താമരയാണത് കവര്‍ ചെയ്യു എന്ന് വിളിച്ചു പറഞ്ഞു. ഓടിപ്പോയി നോക്കിയപ്പോള്‍ ഇയാള്‍ പതുങ്ങുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും ഫോണിന്റെ ഫ്‌ളാഷായത് കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല – കുട്ടികള്‍ വ്യക്തമാക്കുന്നു.
Story Highlights : Police search for Chenthamara stopped for today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here