മൂന്നാംഘട്ട ബന്ദി കൈമാറ്റം ആരംഭിച്ചു; ഏഴു ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു

ഇസ്രയേൽ-ഹമാസ് മൂന്നാം ഘട്ട ബന്ദി കൈമാറ്റം ആരംഭിച്ചു. ഏഴു ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. പകരം 30 കുട്ടികളടക്കം 110 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. രണ്ട് ഇസ്രയേലുകാരേയും അഞ്ച് തായ് പൗരൻമാരേയും ആണ് ഹമാസ് വിട്ടയച്ചത്. ബന്ദികളെ റെഡ് ക്രോസിന് കൈമാറി. 2023 ഒക്ടോബർ 7 മുതൽ ബന്ദികളാക്കിയവരെയാണ് ഹമാസ് വിട്ടയച്ചത്.
ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരമാണ് ബന്ദി കൈമാറ്റം. ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനിൽക്കുക. ഹമാസ് മോചിപ്പിച്ച ബന്ദികളായ ഓരോ സ്ത്രീകൾക്കും പകരമായി 50 പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ മാസങ്ങളായി നീണ്ട ചർച്ചകൾക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്.
ഗസ്സയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിന്മാറിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം തീരും മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും. നാലാം ബന്ദി കൈമാറ്റം ഉടൻ തന്നെയുണ്ടാകും. അടുത്ത കൈമാറ്റത്തിൽ മൂന്ന് ഇസ്രായേലി പുരുഷന്മാരെ മോചിപ്പിക്കും.
Story Highlights : Hamas Frees Hostages As Third Gaza Truce Swap Begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here