സിനിമ മേഖലയിലെ തർക്കം; ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ; കളക്ഷൻ വിവരങ്ങളും പ്രതിഫല കണക്ക് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു

മലയാള സിനിമാ മേഖലയിലെ തർക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ. സിനിമകളുടെ കളക്ഷൻ വിവരങ്ങളും, താരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുതെന്ന് മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടതായി വിവരം. താരങ്ങൾ നിർമാതാവ് ജി സുരേഷ് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
മുതിർന്ന താരങ്ങൾ ജി സുരേഷ് കുമാറിനെ ഫോണിൽ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. 100 കോടി ക്ലബ് പ്രചരണം വിനയാകുമെന്നും ആശങ്ക. പുറത്തുവരുന്ന കണക്കുകളുടെ പശ്ചാത്തലത്തിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയടക്കം ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഫെബ്രുവരിവരിയിലെ കണക്ക് പുറത്ത് വിടുമെന്ന് ജി സുരേഷ് കുമാർ പറഞ്ഞിരുന്നു.
താരങ്ങളുടെ പ്രതിഫലം നിലവിലെ നിലയിൽ തുടർന്നാൽ സിനിമാ വ്യവസായം തകരും. ഫെബ്രുവരിയിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ സമൂഹത്തിനും ഇത് ബോധ്യപ്പെടും’ എന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോ.പ്രസിസന്റ് ജി സുരേഷ് കുമാർ. ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
Read Also: മോഹൻലാലുമായുള്ളത് കാലങ്ങളായുള്ള ബന്ധം ; ആന്റണി വന്നത് പിന്നീട് ; സുരേഷ് കുമാർ
നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവും, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററുമായ ലിസ്റ്റിൽ സ്റ്റീഫൻ പ്രതികരിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യമെന്ന് ലിസ്റ്റിൽ സ്റ്റീഫൻ പറഞ്ഞു.
Story Highlights : Senior actors express concern over controversy in Malayalam film industry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here