Advertisement

ഷഹബാസ് കൊലപാതകം; പ്രതിയായ വിദ്യാർഥിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധം

March 2, 2025
Google News 2 minutes Read

മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതിയായ വിദ്യാർഥിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധം. ടി പി കേസ് പ്രതി ടി കെ രജീഷിനൊപ്പം പ്രതിയുടെ പിതാവ് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിച്ച നഞ്ചക്ക് കണ്ടെത്തിയത്.പിതാവ് ഇക്ബാലിൻ്റെ ആരോപണം സാധൂകരിക്കുന്ന ഫോട്ടോ പുറത്തുവന്നിരിക്കുന്നത്.

പ്രതികളുടെ മാതാപിതാക്കൾക്ക് ചില ക്വട്ടേഷൻ സംഘവുമായും രാഷ്ട്രീയ ബന്ധമുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയുടെ പിതാവിനാണ് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധം. അക്രമണം നടന്ന സ്ഥലത്ത് ചില ക്വട്ടേഷൻ സംഘങ്ങൾ എത്തിയിരുന്നതായി ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു. അക്രമം നടന്ന സമയത്ത് ഫോട്ടോയിൽ ചിലർ സംഭവ സ്ഥലത്ത് ഉണ്ടെന്ന സംശയമാണ് കുടുംബം മുന്നോട്ടുവച്ചിരുന്നത്. ഇതിലുൾപ്പെടെ പൊലീസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: താമരശ്ശേരി ഷഹബാസ് കൊലപാതകം; തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി

ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്. ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയം പരിശോധന നടന്നത്. ഒന്നാം പ്രതിയുടെ വീട്ടിൽ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ഷഹബാസിൻ്റെ തലച്ചോറ് തകർക്കാൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്. മറ്റിടങ്ങളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തി സൈൻ്റിഫിക് പരിശോധനക്ക് അയച്ചു.

കൂടുതൽ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോൺ , റീൽസ് , താര ആരാധന എന്നിവ കുട്ടികളെ സ്വാധിനിക്കുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ. തലച്ചോറിൽ 70 % ക്ഷതമേറ്റതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാർത്ഥി ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച അർധരാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Story Highlights : Shahbaz murder; accused student’s Father have political, quotation connection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here