സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം; കരുത്താകുന്നത് നാസയുടെ ചാന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക്

ഒമ്പതുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലേക്ക് എത്തുമ്പോൾ വഴിയൊരുക്കുന്നത് നാസയുടെ ദീർഘകാല ചാന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക് കൂടിയാണ്. ഒമ്പത് മാസത്തെ ദൗത്യം, ദീർഘദൂര ബഹിരാകാശ യാത്രയിൽ ബഹിരാകാശയാത്രികർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾകൂടി നൽകിയത്.
മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്നതിനും തിരികെ കൊണ്ടുവരാനും ലക്ഷ്യത്തോടെയുള്ള നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിനും ചൊവ്വയിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിനും കരുത്ത് പകരുന്നതാണ് സുനിത വില്യംസിന്റെ ബഹിരാകാശ വാസം. അവരുടെ ദീർഘകാല താമസത്തിലൂടെ ദീർഘകാല ബഹിരാകാശ യാത്രയുടെ ശാരീരിക ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ശാസ്ത്രജ്ഞരെ ചന്ദ്രനിലേക്കും അതിനപ്പുറമുള്ള ദൗത്യങ്ങൾക്ക് മികച്ച തയ്യാറെടുപ്പ് നടത്താൻ സഹായിക്കുന്നു.
ദീർഘദൂര യാത്രകളിൽ ബഹിരാകാശയാത്രികരെ സഹായിക്കുന്നതിനുള്ള തന്ത്രങ്ങൾ പരിഷ്കരിക്കുന്നതിന് സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം സഹായകരമാകും. അവരുടെ ദൗത്യത്തിൽ നിന്നുള്ള അനുഭവങ്ങൾ ഭാവിയിലെ ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണത്തിന് നിർണായകമായ ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളും റേഡിയേഷൻ ഷീൽഡിംഗ് ഉൾപ്പെടെയുള്ള ആരോഗ്യ അപകടസാധ്യതകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിന് സഹായകമാണ്.
നീണ്ട 287 ദിവസങ്ങൾക്കുശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും മറ്റ് രണ്ട് ബഹിരാകാശയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. പുലർച്ചെ 2.41 ന് ഡീഓർബിറ്റ് ബേൺ പ്രക്രിയയ്ക്ക് തുടക്കമാകും. തുടർന്ന് വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിക്കും. 1600 ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിച്ചാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് ഭൂമിയുടെ ഗുരുത്വാകർഷണത്തിനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണം യാത്രികർക്ക് അനുഭവപ്പെടും. തുടർന്ന് നാല് പാരച്യൂട്ടുകൾ വിടരുകയും ഫ്‌ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പുലർച്ചെ 3.27-ന് പേടകം പതിക്കുകയും ചെയ്യും.
സ്‌പേസ് എക്‌സിന്റെ എം വി മേഗൻ എന്ന റിക്കവറി കപ്പൽ, പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കും. കഴിഞ്ഞ വർഷം സെപ്തംബറിൽ നിക്ക് ഹേഗിനേയും അലസ്‌കാണ്ടർ ഗോർബുനോവിനേയും നിലയത്തിലെത്തിച്ച ഡ്രാഗൺ പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും നിക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും മടങ്ങിയത്.
Story Highlights : Sunita Williams and Butch Wilmore ISS mission paves the way for long-duration Moon and Mars missions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here