Advertisement

‘മോദി DMKയുടെ രഹസ്യ ഉടമ; പ്രകോപിപ്പിച്ചാൽ TVK കൊടുങ്കാറ്റ് ആയി മാറും’: വിജയ്

March 28, 2025
2 minutes Read

ഡിഎംകെയെ പരിഹസിച്ച് നടനും ടിവികെ പ്രസിഡന്റുമായ വിജയ്. ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രം നന്നായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെ രാഷ്ട്രീയമാകും?. ആദ്യ സമ്മേളനം മുതൽ ഡിഎംകെ വേട്ടയാടുന്നുവെന്നും വിജയ് വ്യക്തമാക്കി.

ബിജെപിയെ പോലെ തന്നൈ ഡിഎംകെയും ഫാസിസം കാട്ടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മോദിയുടെയും സ്റ്റാലിന്റെയും പേരെടുത്തായിരുന്നു വിമർശനം. പ്രവർത്തകരെ ദ്രോഹിക്കാൻ ഡിഎംകെയ്ക്ക് എന്ത് ആവകാശമെന്നും വിജയ് ചോദിച്ചു.

നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് സംയമനം പാലിക്കുന്നത്. പ്രകോപിപിച്ചാൽ ടിവികെ കൊടുങ്കാറ്റ് ആയി മാറും. പേരെടുത്ത് വിമർശിക്കുന്നതിൽ പേടിയില്ലെന്ന് വിജയ് പറഞ്ഞു. ഡിഎംകെ വോട്ടിന് വേണ്ടി കോൺഗ്രസിന് ഒപ്പം ചേരുന്നു.

അഴിമതി നടത്താൻ ബിജെപിക്ക് ഒപ്പം കൂടുന്നുവെന്നും. മോദി ഡിഎംകെയുടെ secret owner എന്നും വിജയ് വ്യക്തമാക്കി. ഇവിടെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾ തമ്മിലാണ് മത്സരമെന്നും വിജയ് വ്യക്തമാക്കി.

അതേസമയം വഖ്ഫ് ഗേദഗതിക്കെതിരെ ടിവികെ വീണ്ടും രംഗത്തെത്തിയിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ ജനറൽ ബോഡിയിൽ പ്രമേയം അവതരിപ്പിച്ചു.മുസ്‍ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുത്.

ത്രിഭാഷാ നയം അംഗീകരിക്കാനാകില്ല. TVK ഒരുഭാഷയ്ക്കും എതിരല്ല. എന്നാൽ ഒരുഭാഷ അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ല. ജനസംഖ്യ അടിസ്ഥാനത്തിൽ ലോക്സഭ മണ്ഡലപുനർക്രമീകരണം നടത്തരുത്. മണ്ഡലങ്ങളുടെ നിലവിലുള്ള എണ്ണം നിജപ്പെടുത്തണം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് കവരരുത്. ടാസ്മാക്കിലെ ക്രമക്കോട് , 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നതിൽ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഇടപെടണം.

പരന്തൂർ വിമാനപദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജാതിസെൻസസ് നടത്തണം. ജനറൽ ബോഡി അംഗീകരിച്ച പ്രമേയമാണിത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാൻ വിജയെ ചുമതലപ്പെടുത്തി.

Story Highlights : Vijay TVK Against Modi and stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top