കുത്താമ്പുള്ളിയിലെ കള്ളുഷാപ്പിനെതിരായ പരാതിയിൽ ഇടപെട്ട് ട്വന്റിഫോർ; കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കുമെന്ന് അധികൃതരുടെ ഉറപ്പ്

തൃശൂർ കുത്താമ്പിള്ളിയിലെ കള്ളുഷാപ്പിനെതിരെ പ്രദേശവാസികൾ നൽകിയ പരാതിയിൽ ഇടപെടലുമായി ട്വന്റിഫോറിന്റെ ലഹരിക്കെതിരായ ജനകീയ യാത്ര. കുത്താമ്പിള്ളി ലക്ഷംവീട് സ്റ്റോപ്പിലെ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കുമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്ക് അധികൃതർ ഉറപ്പു നൽകി. ജനങ്ങളുടെ സാന്നിധ്യത്തിലാണ് എസ്കെഎൻ ഷാപ്പ് അധികൃതരുമായി ചർച്ച നടത്തിയത്.
അതേസമയം ലഹരിക്കും അക്രമത്തിനുമെതിരെ 24 ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്ര ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. തൃശൂർ ജില്ലയിലെ മൂന്നാം ദിന പര്യടനം ചേലക്കരയിൽ നിന്നാണ് ആരംഭിച്ചത്.
യാത്രയുടെ മൂന്നാം ദിനത്തിലും പൊതുജനങ്ങൾ ലഹരിക്കെതിരെ ആവേശപൂർവം കൈകോർത്തു. ചേലക്കര എസ്.എം.ടി. സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും യാത്രയിൽ സജീവ പങ്കാളികളായി.
ഇതിനിടെ, ലഹരിക്കെതിരായ ട്വന്റിഫോറിന്റെ കേരള യാത്രയെ കെ. രാധാകൃഷ്ണൻ എം.പിയും യു.ആർ. പ്രദീപ് എം.എൽ.എയും അഭിനന്ദിച്ചു. ചെറുതുരുത്തി സർക്കാർ ആയുർവേദ മെഡിക്കൽ കോളജും യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു. വൈകുന്നേരം അരിമ്പൂരിൽ നടക്കുന്ന ജനകീയ സദസോടെ യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കും.
Story Highlights : 24 News intervenes in Kuthampully toddy shop complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here