‘ഞാൻ ആ രാക്ഷസനെ കൊന്നു’; കർണാടക മുൻ ഡിജിപിയെ കൊന്നത് ഭാര്യ, അറസ്റ്റ് ഉടൻ

കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യ പല്ലവി. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതക വിവരം പല്ലവി സുഹൃത്തിനെ അറിയിച്ചിരുന്നു. താൻ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോൺ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയും ശേഷം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.
പരസ്പരം കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി ഇരുവരും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഓം പ്രകാശിന്റെ പേരിലുള്ള സ്വത്ത് മകന്റെയും സഹോദരിയുടെയും പേരിലാണ് എഴുതിവെച്ചിരുന്നത്. ഇതേ തുടർന്ന് ഇരുവർക്കുമിടയിൽ ദീര്ഘനാളുകളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. നിലവിൽ മകൾ കൊലപാതകത്തിൽ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടിൽ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Also: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍
ഓംപ്രകാശിനെ ചില്ല് കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകൾ കണ്ടെത്തി. പല്ലവിയെയും മകളെയും അറസ്റ്റ് ചെയ്യാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം.
ഞായറാഴ്ച വൈകീട്ടോടുകൂടിയായിരുന്നു ബെംഗളൂരുവിലെ വസതിയിൽ കുത്തേറ്റ നിലയിൽ ഓംപ്രകാശിനെ കണ്ടെത്തുന്നത്. ഓം പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.കർണാടക കേഡറിൽ നിന്നുള്ള 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതൽ 2017 ൽ വിരമിക്കുന്നതുവരെ ഡിജിപിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ആയും സേവനമനുഷ്ഠിച്ചു.ബീഹാറിലെ ചമ്പാരൻ സ്വദേശിയായ ഓം പ്രകാശ് എംഎസ്‌സി (ജിയോളജി) ബിരുദധാരിയായിരുന്നു.
Story Highlights : Former Karnataka DGP Om Prakash killed by his wife, arrest imminent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here