ശ്രീലങ്കയിൽ വിജയക്കുതിപ്പ് തുടർന്ന് എൻപിപി; മഹാഭൂരിപക്ഷം മുനിസിപ്പൽ കൗൺസിലിലും വലിയ ഒറ്റക്കക്ഷി

ശ്രീലങ്കയിൽ പ്രസിഡൻ്റ് അനുര കുമര ദിസനായകെയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ വിജയക്കുതിപ്പ് തുടരുന്നു. മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 339 ൽ 265 മുനിസിപ്പൽ കൗൺസിലിലും എൻപിപി ഏറ്റവും വലിയ കക്ഷിയായി. തലസ്ഥാനമായ കൊളംബോയിൽ മാത്രമാണ് തിരിച്ചടിയേറ്റത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ ഒന്നുചേർന്ന് എൻപിപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താൻ പല കൗൺസിലുകളിലും ശ്രമം തുടങ്ങി.
രാജ്യത്തെ ആകെ വോട്ടർമാരിൽ 43 ശതമാനത്തിൻ്റെ പിന്തുണയോടെ എൻപിപി 45 ലക്ഷത്തിലേറെ വോട്ട് നേടി. കഴിഞ്ഞ വർഷം നവംബറിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 68 ശതമാനം വോട്ട് എൻപിപി നേടിയിരുന്നു. അതിന് തൊട്ടുമുൻപ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും വൻ വിജയമാണ് ഇവർ കരസ്ഥമാക്കിയത്.
21 ശതമാനം വോട്ട് നേടിയ സമഗി ജന ബലവെഗയയാണ് പ്രധാന പ്രതിപക്ഷ കക്ഷി. 14 മുനിസിപ്പൽ കൗൺസിലുകളിൽ ഇവരാണ് ഒന്നാമത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2023 ൽ മാറ്റിവച്ച മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടത്തിയത്. കൊളംബോ മുനിസിപ്പൽ കൗൺസിലിലേക്ക് 117 സീറ്റിൽ 48 ൽ മാത്രമാണ് എൻപിപി വിജയിച്ചത്.
Story Highlights : Sri Lankan president’s party continues winning streak in local election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here