‘ആര്യാടൻ ഷൗക്കത്ത് ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ പോയി പ്രാർത്ഥിച്ചു, സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണം’: കെ എം ഷാജി

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് വന്നതോടെ യുഡിഎഫിൻ്റെ ആവേശം വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സ്വരാജ് വന്നതോടുകൂടി രാഷ്ട്രീയ മത്സരം ഉണ്ടാകും. ആര്യാടൻ ഷൗക്കത്ത് ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ പോയി പ്രാർത്ഥിച്ചു.
സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണം. പി വി അൻവർ ഉയർത്തിയ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിന്റെ ഹേതുവാണ്. അൻവർ എന്തിനാണോ രാജിവെച്ചത് അതാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം.സ്വരാജ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് പിണറായി മാനറിസം ശരീരത്തില്‍ ആവാഹിച്ചുകൊണ്ടാണ്.
അൻവറിന്‍റെ രാജി തിരഞ്ഞെടുപ്പിൽ ചർച്ചയാകും. അൻവർ കൂടെ ഉണ്ടാകണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹം. ഇടതുപക്ഷത്തിന് ഒരു മുതലാളിയെ ഉള്ളൂ അത് പിണറായി വിജയനാണ്. UDF അങ്ങനെയല്ല – ഓരോ പാർട്ടിക്കും ഉറച്ച നിലപാടുകൾ ഉണ്ട്. ആര്യാടൻ ഷൗക്കത്തിൻ്റെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ട് – അത് ഇപ്പോഴും ഉണ്ട്. പക്ഷെ സ്ഥാനാർത്ഥി എന്ന നിലയിൽ ഒറ്റ നിലപാട്. അൻവർ യുഡിഎഫിന്റെ കൂടെ വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.
ബിജെപിയുടെ വോട്ട് തിരഞ്ഞെടുപ്പിൽ ഈ ഘടകം ആകും. പിണറായി വിജയൻറെ മാനറിസം ആയിട്ടാണ് സ്വരാജ് പാർട്ടിയിലേക്ക് വന്നത്. സ്വരാജിനെ തീർക്കാൻ വേണ്ടിയിട്ടാണ് നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം. സ്വരാജിനെ റിയാസിനു മുകളിൽ വളരാൻ അനുവദിക്കില്ലെന്ന് കെ എം ഷാജി ആരോപിച്ചു.
സമീപകാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം. യുദ്ധം പാകിസ്താന്‍ ഉണ്ടാക്കിയതാണെന്ന് ബോധ്യപ്പെടുത്താന്‍ തങ്ങളുടെ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ലോകരാജ്യങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്.
യുദ്ധം അനാവശ്യമായിരുന്നു എന്ന നിലപാട് സ്വീകരിച്ചയാളാണ് സ്വരാജ്. നിലമ്പൂരില്‍ മത്സരത്തിനിറങ്ങുമ്പോഴും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് സ്വരാജ് വ്യക്തമാക്കണമെന്നും കെ എം ഷാജി പറഞ്ഞു. സ്വരാജ് നിലമ്പൂരുകാരന്‍ ആണെന്നാണ് എല്‍ഡിഎഫ് പറയുന്നത്.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരന്‍ ആയിരുന്നു. അന്ന് അന്‍വറിനെ നിലമ്പൂരിലും സ്വരാജിനെ തൃപ്പൂണിത്തുറയിലും മത്സരിപ്പിച്ചത് എന്തിനായിരുന്നുവെന്ന് കെ എം ഷാജി ചോദിച്ചു. റിയാസിന് സ്ഥാനങ്ങള്‍ കിട്ടാന്‍ സ്വരാജ് പാടില്ലെന്ന് തീരുമാനിച്ചാല്‍ വേറെ നിവൃത്തിയുണ്ടാകില്ലെന്നും കെ എം ഷാജി പറഞ്ഞു.
Story Highlights : K M Shaji about m swaraj leadership in nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here