‘ബ്രിട്ടനെ കിടിലംകൊള്ളിച്ച പോരാട്ടത്തിന്റെ ഓർമ ഈ മണ്ണിലുണ്ട്, ട്രെയിൻ കയറിയപ്പോൾ മുതൽ പിന്നിട്ട ഓരോ സ്റ്റേഷനിലും നൂറ് കണക്കിക്ക് ആളുകൾ സ്വീകരിക്കാൻ എത്തി’: എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തിൽ വൻ സ്വീകരണം. സ്ഥാനാർഥിയായി സി പി ഐ എം തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്.
സത്യത്തിൽ പ്രചാരണ പരിപാടികൾ തുടങ്ങുന്നത് ഉച്ചക്ക് ശേഷമാണ് ട്രെയിനിൽ നിന്ന് വന്ന് ഇറങ്ങിയപ്പോൾ ചെറിയ സ്വീകരണമാണ് ആലോചിച്ചിരുന്നത്. എന്നാൽ ട്രെയിനിൽ കയറിയപ്പോൾ മുതൽ പിന്നിട്ട ഓരോ സ്റ്റേഷനിലും നൂറ് കണക്കിക്ക് ആളുകൾ സ്റ്റേഷനുകളിൽ എത്തി. വ്യതസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരുടെ പിന്തുണ കൂടെയുണ്ട്. എൽഡിഎഫ് തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ. നവോത്ഥാന പരിശ്രമങ്ങളുടെ നാടാണ് നിലമ്പൂർ.
നിലമ്പൂരിന്റെ ചരിത്രം സമര പോരാട്ടങ്ങളുടെതാണ്. ബ്രിട്ടണെ കിടിലംകൊള്ളിച്ച പോരാട്ടത്തിന്റെ ഓർമ ഈ മണ്ണിലുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ള നാടാണ് നിലമ്പൂർ. മത നിരപേക്ഷതയുടെ നിലപാട് സ്വീകരിച്ച നാടാണ് നിലമ്പൂർ. ജനങ്ങൾ കൂടെയുണ്ട് എന്നാണ് പ്രതീക്ഷ. അവരുടെ പിന്തുണ ഹൃദയപൂർവം സ്വീകരിക്കുന്നുവെന്നും എം സ്വരാജ് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്നു വന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് എം സ്വരാജ്. 2016 മുതല്‍- 2021 വരെ തൃപ്പൂണിത്തുറ എം എല്‍ എ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബുവിനെ അട്ടിമറിച്ചാണ് 2016-ല്‍ തൃപ്പുണിത്തുറയില്‍ നിന്ന് എംഎല്‍എയായത്. നിയമസഭയ്ക്കകത്തും പുറത്തും മികച്ച സാമാജികനെന്ന പേര് നേടി.
Story Highlights : m swaraj reached nilambur road show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here