‘പ്രതിപക്ഷ നേതാവ് ധിക്കാരി; മുന്നണി മര്യാത പാലിക്കുന്നില്ല’; വി ഡി സതീശന് മുസ്‍ലിം ലീഗ് നേതൃയോഗത്തിൽ വിമർശനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്‍ലിം ലീഗ് നേതൃയോഗത്തിൽ രൂക്ഷവിമർശനം. വി ഡി സതീശൻ ധിക്കാരിയാണെന്നും പി വി അൻവർ വിഷയം വഷളാക്കിയത് പ്രതിപക്ഷനേതാവിന്റെ പിടിവാശിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ വിമർശനത്തെ പിന്തുണച്ചു. ഇങ്ങനെ പോയാൽ മാറിച്ചിന്തിക്കേണ്ടിവരുമെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഇന്ന് മലപ്പുറത്ത് ചേർന്ന ലീഗ് യോഗത്തിലാണ് രൂക്ഷ വിമർശനം. ലീഗ് നേതാക്കളും നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എംഎൽഎമാർ അടക്കമുള്ളവരുമാണ് യോഗത്തിൽ പങ്കെടുത്തത്. പി വി അൻവറിന്റെ മുന്നണി പ്രവേശനം മുടങ്ങിയതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത വിമർശനമാണ് ഉയർന്നത്. വിഡി സതീശന് ധിക്കാരമെന്നും മുന്നണി മര്യാത പാലിക്കുന്നില്ലെന്നും .കെഎം ഷാജി വിമർശിച്ചു. ലീഗ് മധ്യസ്ഥത വഹിച്ചാൽ പ്രശ്നം തീരുമെന്ന സ്ഥിതി ഇല്ലാതെ ആക്കിയെന്നും അഭിപ്രായം ഉയർന്നു.
പി വി അൻവറിനെ സഹകരിപ്പിക്കാമെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചിട്ടും വിഡി സതീശൻ പ്രഖ്യാപനം നടത്തിയില്ല. സതീശന്റെ അനാവശ്യ പിടിവാശി വിഷയം വഷളാവാൻ കാരണമായെന്നും നേതാക്കൾ കുറ്റപ്പെടുത്തി. പി വി അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം നിലപാട് എടുത്തിട്ടും രാഹുൽ മാങ്കൂട്ടം ചർച്ചക്ക് പോയത് നാണക്കേട് ഉണ്ടാക്കി. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ വിമർശനത്തെ പിന്തുണച്ചു. ഇങ്ങനെ പോയാൽ മാറി ചിന്തികേണ്ടി വരുമെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ വിളിക്കട്ടെ, ബാക്കി അപ്പോൾ പറയാമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉപതിരഞ്ഞെടുപ്പിനെ മോശമായി ബാധിയ്ക്കുമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി. പിവി അൻവറിന് നേരെയും വിമർശനം ഉണ്ടായി. ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ പിവി അൻവറിന്റെ പരസ്യ ഇടപെടൽ ശരിയായില്ല. അൻവർ, വിഎസ് ജോയിയുടെ പേര് പ്രഖ്യാപിക്കാൻ പാടില്ലായിരുന്നു എന്നും വിമർശനം. പിവി അൻവർ മത്സരിച്ചാലും നിലമ്പൂരിൽ യുഡിഎഫിന് വിജയസാധ്യത ഉണ്ടെന്നും യോഗം വിലയിരുത്തി.
Story Highlights : Muslim League criticise Opposition leader VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here