മകന്റെ ധൂർത്ത് വിവാദമായി; മംഗോളിയൻ പ്രധാനമന്ത്രി രാജിവച്ചു

മകന്റെ ധൂർത്ത് വിവാദമായി; മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജിവച്ചു. ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ ചൊവ്വാഴ്ച പാർലമെൻ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന് ലുവ്സന്നംസ്രെയിൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പ്രധാനമന്ത്രിയുടെ മകന്റെ ധൂർത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
“പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, താരിഫുകൾ എന്നിവയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുടെ സമയങ്ങളിൽ എൻ്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നത് ഒരു ബഹുമതിയാണ്” രാജിക്ക് ശേഷം ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ പ്രതികരിച്ചു. 30 ദിവസത്തിനകം പിൻഗാമിയെ നിയമിക്കുന്നതുവരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും.
രാജ്യത്തെ അഴിമതി വിരുദ്ധ സമിതി ഇവരുടെ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്‌ച, പ്രധാനമന്ത്രിയായ ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെനിന് വിശ്വാസവോട്ടെടുപ്പിൽ പാർലമെൻ്റിൽ 44 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 64 വോട്ടുകളായിരുന്നു വേണ്ടത്. അതേസമയം അഴിമതി ആരോപണങ്ങൾ ഒയുൻ-എർഡെൻ നിഷേധിച്ചു. വിമർശകർ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതായി അദേഹം ആരോപിച്ചു.
ഒയുൻ-എർഡെൻ അധികാരത്തിൽ വന്നതിനുശേഷം മംഗോളിയ അഴിമതി വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം, സർക്കാർ സുതാര്യതയുടെ കാര്യത്തിൽ 180 രാജ്യങ്ങളിൽ 114-ാം സ്ഥാനത്തായിരുന്നു. മകൻ തെമുലൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് പ്രതിഷേധത്തിന് കാരണമായത്. 23-കാരൻ തൻ്റെ കാമുകിയുമായുള്ള ‘സമ്പന്നമായ ജീവിതശൈലി’ ഹെലികോപ്റ്റർ യാത്ര, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, ആഡംബര കാർ എന്നിവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ഉയർന്നത്.
മംഗോളിയയിലെ 58,000-ത്തിലധികം ആളുകൾ പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു നിവേദനത്തിൽ ഒപ്പുവച്ചു. ഒയുൻ-എർഡെനെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് അവർ തലസ്ഥാനമായ ഉലാൻബാതറിൻ്റെ സെൻട്രൽ സുഖ്ബാതർ സ്ക്വയറിൽ വൻ പ്രതിഷേധവും നടത്തി. മംഗോളിയയുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുതിച്ചുയരുന്ന പണപ്പെരുപ്പം, മലിനീകരണം എന്നിവയും ജനങ്ങളുടെ രോഷം വർധിപ്പിച്ചു.
Story Highlights : Mongolia PM resigns after son’s luxury life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here