അനന്തുവിന്റെ മരണം വൈദ്യുതാഘാതമേറ്റ്, ശരീരത്തിൽ പൊള്ളലേറ്റ മുറിവുകൾ; പോസ്റ്റുമോർട്ടം റിപ്പോർട്ട്

നിലമ്പൂര്‍ വഴിക്കടവിലെ അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം നടപടി. സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു. വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കാട്ടുപന്നിയെ കെണി വയ്ക്കാൻ കെഎസ്ഇബി ലൈനിൽ നിന്ന് പ്രതി നേരിട്ട് ലൈൻ വലിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അനധികൃതമായി വൈദ്യുതി വലിക്കുന്നത് പഞ്ചായത്ത് പരാതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന്‍ മകന്‍ വിനീഷി്‌ന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും.
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ ഗുരുതര ആരോപണമാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നയിച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. നിലമ്പൂരില്‍ വിവരം അറിയും മുന്‍പ് മലപ്പുറത്തു യുഡിഎഫ് പ്രകടനം നടത്തി. വനംവകുപ്പിനെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നുവെന്നും ,ഗൂഢാലോചന പൊലീസ് അന്വേഷിക്കുമെന്നുമാണ് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞത്.
Story Highlights : Ananthu died of electrocution at Vazhikkadavu, postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here