ഭാരത് മാതാ കി ജയ് വിളിച്ച സംഭവം; സി പി ഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയുമെന്ന് കരുതുന്നില്ല, ബിനോയ് വിശ്വം

ഭാരത് മാതാ ജയ് വിളിച്ച് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ സിപിഐയെ തള്ളി സിപിഐഎം രംഗത്ത് വരില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തിൽ സിപിഐഎമ്മുമായി സിപിഐ ഇപ്പോൾ ചർച്ചക്കില്ല. സിപിഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയുമെന്ന് കരുതുന്നില്ല. വിഷയത്തിൽ മന്ത്രിമാരെല്ലാം പ്രതികരിച്ചു കഴിഞ്ഞുവെന്നും ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ദുരുദ്ദേശപരമാണ്. ഇരു പാർട്ടികളും തമ്മിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും സിപിഐയിൽ വിഭാഗീയതയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Read Also: വിങ്ങലായി അനന്തു; കണ്ണീരോടെ വിടനൽകി നാട്
അതേസമയം, നിലമ്പൂരിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പാർട്ടിയും പങ്കുചേരുകയാണ്. ചിലർ നിലമ്പൂരിലെ കുട്ടിയുടെ
മരണത്തിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അത് കേരളം അംഗീകരിക്കുന്ന ശൈലിയല്ല. പ്രാകൃത ശൈലിയാണത്. നിലമ്പൂരിലെ ഇലക്ഷൻ അടുക്കുമ്പോൾ യു ഡി എഫ് ഭീതിയിലാണ്. മണ്ഡലത്തിൽ യുഡിഎഫിനെ കാത്തിരിക്കുന്നത് ദയനീയമായ പരാജയമാണ്. സ്വരാജ് മികച്ച ഭൂരിപക്ഷത്തിൽ തന്നെ നിലമ്പൂരിൽ നിന്ന് വിജയിക്കുമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Story Highlights : CPI Leader Binoy viswam reacts on bharath mata ki jai controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here