Advertisement

ശ്രീചിത്രയിലെ പ്രതിസന്ധി; ഡയറക്ടർ വിളിച്ച യോഗത്തിൽ ആശയക്കുഴപ്പം; വകുപ്പുമേധാവികൾ അറിഞ്ഞില്ല

5 hours ago
2 minutes Read

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പ്രതിസന്ധി ചർച്ചചെയ്യാൻ ഡയറക്ടർ വിളിച്ച യോഗത്തിൽ ആശയക്കുഴപ്പം. യോഗം വിളിച്ച തീരുമാനം വകുപ്പുമേധാവികൾ അറിഞ്ഞില്ല. യോഗം ഉണ്ടെന്ന് അറിയിച്ച ശ്രീചിത്ര പിആർഒ പിന്നീട് നിഷേധിച്ചു. മൂന്ന് ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെച്ചു. 15 ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത കുട്ടികളെ ഡിസ്ചാർജ് ചെയ്തു.

അഡ്മിറ്റ് ചെയ്ത 3,4 വയ്‌സ് പ്രായമുള്ള കുട്ടികളെയാണ് ഡിസ്ചാർജ് ചെയ്തത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ ആണ് മാറ്റിയത്. ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിഭാഗങ്ങളയും വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കും.

Read Also: ‘കേരളത്തിൽ നിക്ഷേപികുന്നവന് മനഃസമാധാനം ഇല്ല, ആന്ധ്രയിൽ പോയാലും മലയാളികൾക്ക് ആദ്യം ജോലി നൽകും’: സാബു എം ജേക്കബ്‌

വിഷയത്തിൽ ഡയറക്ടർ അടിയന്തരമായി ഇടപെടണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. നാളെ ഡയറക്ടർ ശ്രീചിത്ര ആശുപത്രിയിൽ എത്തുമെന്നാണ് വിവരം. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രിചിത്ര പുതുക്കിയിരുന്നില്ല. ഔദ്യോഗിക ചാനൽ വഴി അല്ലാതെ ഉപകരണങ്ങൾ വാങ്ങില്ലെന്ന പിടിവാശിയാണ് പ്രതിസന്ധിക്ക് പിന്നിൽ.

സാധാരണഗതിയിൽ ശ്രീചിത്രയിലെ പർച്ചേസ് വിഭാഗം ടെണ്ടർ ക്ഷണിച്ച് വിലകുറവുള്ള കമ്പനികളുമായി ചർച്ചനടത്തി ഒരുവർഷത്തേക്ക് വില നിശ്ചയിച്ച് ഉപകരണങ്ങൾ വാങ്ങുന്നതാണ് പതിവ്. എന്നാൽ 2023മുതൽ നിലവിലെ ഡയറക്ടർ ഇതിന് തയ്യറാകുന്നില്ല. ഇതോടെയാണ് സങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്ന ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം പൂർണ്ണമായും നിശ്ചലമായത്.

Story Highlights : Sree Chitra hospital Crisis; Confusion at meeting called by director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top