നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

അഖിലഭാരത ഹിന്ദു മഹാസഭ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എന്ന അവകാശവാദവുമായി സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡൻ്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് ട്വന്റി ഫോറിനോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം പകർത്തിയ ചിത്രവും ട്വന്റി ഫോറിന് ലഭിച്ചു.
അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാർലമെന്റ്റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളിൽ എൽഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ പിന്തുടർന്ന് വരുന്നത്. ഹിന്ദു മഹാസഭാ ഒരു രാഷ്ട്രീയ പാർട്ടിയാണ് അല്ലാതെ മത സംഘടനയല്ല. ബിജെപിയെ പിന്തുണച്ചുകൊണ്ടല്ല അഖിലഭാരത ഹിന്ദു മഹാസഭാ പ്രവർത്തിക്കുന്നതെന്നും വാജ്‌പേയ് മന്ത്രിസഭയുടെ കാലത്ത് തന്നെ ബിജെപിയുമായുള്ള എല്ലാബന്ധങ്ങളും ഹിന്ദു മഹാസഭ വിട്ടുകഴിഞ്ഞുവെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഖിലഭാരത ഹിന്ദു മഹാസഭ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. സംഘടനയെ കുറിച്ച് അറിയുകപോലുമില്ലെന്നായിരുന്നു സി.പി.ഐ എം സംസ്ഥാന പ്രസിഡൻ്റ് എം.വി ഗോവിന്ദന്റെ വാദം. എന്നാൽ എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് അഖിലഭാരത ഹിന്ദുമഹാസഭാ സംസ്ഥാന പ്രസിഡൻ്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഓഫീസിൽ കാവി ഉടുത്തവരും പള്ളിലച്ചന്മാരും മൗലിമാരും വരും എന്നായിരുന്നു ഹിന്ദു മഹാസഭ നേതാവുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ സിപിഐഎം നേതാവ് എ. വിജയരാഘവൻ പ്രതികരിച്ചത്. ഓഫീസിൽ വരുന്നവരെ ഇറക്കിവിയോടാണ് കഴിയില്ലെന്നും ബിജെപിയും സിപിഐഎമ്മും തമ്മിലാണ് രാഷ്ട്രീയ സമരം. ആർഎസ്എസും സിപിഐഎമ്മും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത് രാഷ്ട്രീയമായ ചതിയാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.
അതേസമയം, എ. വിജയരാഘവൻ മണ്ഡലത്തിൽ ഉള്ളത് തങ്ങളുടെ ഭൂരിപക്ഷം കൂടാൻ കാരണമെന്ന് ആകുമെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പരിഹാസം. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും അഖിലഭാരത ഹിന്ദു മഹാസഭ എൽ.ഡി.എഫിനെയായിരുന്നു പിന്തുണച്ചത്.
Story Highlights : Dattatreya Sai Swaroopnath said that Support for LDF in Nilambur was announced after meeting with A Vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here