Advertisement

ഷിംലയിൽ 5 നില കെട്ടിടം തകർന്നു വീണു; ആളപായമില്ല

4 hours ago
2 minutes Read
shimla

ഷിംലയിലെ ഭട്ടകുഫർ പ്രദേശത്താണ് ഇന്ന് പുലർച്ചെ അഞ്ച് നില കെട്ടിടം തകർന്നു വീണത്. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ് കെട്ടിടം തകർന്നത്. അപകടകരമാംവിധം വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിന് തൊട്ടുമുമ്പ് അധികൃതർ കെട്ടിടം ഒഴിപ്പിച്ചതിനാൽ ആർക്കും ആളപായമോ പരുക്കുകളോ ഉണ്ടായില്ല.

ഇന്നലെ രാത്രി വൈകിയും കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. കെട്ടിടം തകർന്നു വീണത് അയൽ കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം വർദ്ധിപ്പിച്ചിട്ടുണ്ട്, അവയിൽ പലതും ഇപ്പോൾ അധികൃതരുടെ നിരീക്ഷണത്തിലാണ്.

പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നാലുവരി പാതയുടെ നിർമ്മാണമാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, സ്ഥലത്തിന് സമീപമുള്ള കനത്ത യന്ത്രസാമഗ്രികളും ആഴത്തിലുള്ള കുഴിയെടുക്കലും മണ്ണിന്റെ ഘടനയുടെ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കണ്ടെത്തി.

Read Also: വിവാഹത്തിനായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവതിയെ കാണാതായി; കണ്ടെത്താൻ ശ്രമം

കൂടുതൽ അപകടസാധ്യതകളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രദേശത്ത് എത്തി. കെട്ടിടത്തിന് സമീപമായി മണ്ണിന്റെ ഘടനകളിൽ വന്ന മാറ്റങ്ങളടക്കം ഇവർ പരിശോധിക്കും. എഞ്ചിനീയർമാരും ദുരന്ത നിവാരണ സംഘങ്ങളും നിലവിൽ സ്ഥലത്തുണ്ട്, നാശനഷ്ടങ്ങൾ വിലയിരുത്തുകയും അപകട സാധ്യതയുള്ള പ്രദേശങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.

പൊതുവിൽ പരിസ്ഥിതി ലോല പ്രദേശമായാണ് ഷിംല അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി ദുർബലമായ പ്രദേശങ്ങളാണ് ഇവിടെ കൂടുതലായും ഉള്ളത്. അതുകൊണ്ടുതന്നെ പ്രദേശങ്ങളിലെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ഈ സംഭവം വീണ്ടും ആശങ്ക ഉയർത്തുകയാണ്. സമീപത്തെ എല്ലാ കെട്ടിടങ്ങളുടെയും സമഗ്രമായ ഓഡിറ്റ് നടത്തണമെന്നും ഇക്കാര്യത്തിൽ കരാറുകാരും ഭരണകൂടവും മെച്ചപ്പെട്ട സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Story Highlights : 5-storey building collapses in Shimla; no casualties reported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top