‘മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്, ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ല’; മന്ത്രി കെ എൻ ബാലഗോപാൽ

ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്. ആരോഗ്യവകുപ്പിന് നൽകുന്ന പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
പണം വെട്ടികുറയ്ക്കുന്ന തീരുമാനം വന്നിട്ടില്ല. 2021- 22 കാലയളവ് നോക്കുമ്പോൾ ഇപ്പോൾ 137 ശതമാനം അധികം പണം നൽകുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങൾക്കും വെട്ടി കുറവ് സംഭവിക്കുന്നില്ല. ബജറ്റിൽ വെക്കുന്ന തുകയെക്കാളും അധികമാണ് ചിലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലാൻ ഫണ്ടിന് പുറമേയും പണം നൽകുന്നു. ചിലവ് കൂടുന്നു. 10 മെഡിക്കൽ കോളജ് ആരംഭിച്ചു. മുൻ സർക്കാർ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചിട്ട് പോയി. അവിടെ പ്രവർത്തനം തുടങ്ങിയത് ഒന്നാം പിണറായി സർക്കാരാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊല്ലം കോടതി സമുച്ചയ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്ഥല പരിമിതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ കോടതി സമുച്ചയം സഹായകമാകും.
100 കോടിയിലധികംരൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. പുതുതായി വരുന്ന കോടതികളും സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും.
നാല് നിലകളിലായി ഉയരുന്ന കെട്ടിടത്തില്‍ 17 കോടതികളും 25 അനുബന്ധ ഓഫീസുകളും ഉണ്ടാകും. കോടതി ഹാള്‍, ചേംബര്‍ ഏരിയ, വെയിറ്റിങ് എരിയ, ഓഫീസ് ഹാള്‍ എന്നിവയാണ് നിര്‍മിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : k n balagopal about funds in health dept.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here