‘കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്നവരുടെ ഉള്ളിലിരിപ്പെന്തെന്ന് വെളിപ്പെട്ടു’; ജോണ്‍ ബ്രിട്ടാസ്

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടനനല്‍കുന്ന റൈറ്റ് ടു പ്രൊഫഷന്‍, ഏത് വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം എന്നിവയാണ് ദുര്‍ഗില്‍ ലംഘിക്കപ്പെട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഈയൊരു അക്രമപരമ്പര അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം കൃത്യമായ നിലപാട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഹളം കാരണം പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഏതുവിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണെന്ന് സിബിസി ഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല – അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയും മാതാവിന് കിരീടം സമര്‍പ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആള്‍ക്കാരുടെ ഉള്ളിലിരിപ്പെന്താണെന്ന് ലോകത്തിന് വെളിപ്പെടുന്നതാണ് ഈ സംഭവമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Read Also: പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം. പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സഭാ കവാടത്തില്‍ ധര്‍ണ. കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.
അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം രംഗത്തെത്തി. ഭരണഘടന ബന്ദിയാക്കപ്പെട്ടെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തിലൊഴികെ എല്ലായിടത്തും ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും മുഖപ്രസംഗം. വിമര്‍ശനവുമായി സഭാ നേതൃത്വങ്ങളും രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയോട് പരാതി പറയാന്‍ തിരുമേനിമാര്‍ക്ക് ധൈര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Story Highlights : John Brittas about the arrest of malayali nuns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here