വ്യാജ വോട്ടർപട്ടിക കേസ്; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കേസിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശ്ശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നിൽ ഹാജരാകാനാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയും മറ്റ് 11 പേരും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സുരേഷ് ഗോപിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുക്കണമെന്നാണ് പ്രതാപന്റെ ആവശ്യം.
Read Also: രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു
സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് സുരേഷ് ഗോപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന.
Story Highlights : Fake voter list case; T.N. Prathapan’s statement in the complaint against Suresh Gopi will be recorded today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here