Advertisement

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

19 hours ago
2 minutes Read
sunny joseph

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തന്നോട് ഇതുവരെ രേഖാമൂലമോ വാക്കാലോ ഒരു പരാതി ആരും പറഞ്ഞിട്ടില്ല. രാഹുലിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെക്കുന്നു എന്ന് മാധ്യമങ്ങളുടെ മുന്നില്‍ പ്രഖ്യാപിച്ചിട്ടുണ്ട് – സണ്ണി ജോസഫ് പറഞ്ഞു. രാജി രാഹുല്‍ സ്വയം എടുത്ത തീരുമാനമാണെന്നും പരാതി ഉണ്ടായാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ സ്വമേധയാ ഉച്ചക്ക് 1.30ന് രാജിവെക്കുന്നുവെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ആരോപണങ്ങള്‍ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്നും യുവനടി തന്റെ അടുത്ത സുഹൃത്താണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.

രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമയത്തെ മാനിച്ച് 1.30ന് രാജിവെക്കുന്നു. സര്‍ക്കാരിനെതിരായ സമരം തുടരും. യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. പുറത്തുവന്ന വാര്‍ത്തകളില്‍ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. യുവനടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നടി അടുത്ത സുഹൃത്താണ് – രാഹുല്‍ പറഞ്ഞു.

ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതില്‍ ഒരു പരാതി ആരെങ്കിലും ഉന്നയിച്ചോ എന്ന് അദ്ദേഹം ചോദിച്ചു. ഇന്നത്തെ കാലത്ത് ഇതൊന്നും ഉണ്ടാക്കുന്നത് അസാധ്യമല്ല. ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ആരെങ്കിലും പരാതി പറഞ്ഞോ – രാഹുല്‍ ചോദിച്ചു.

Story Highlights : Sunny Joseph about allegation against Rahul Mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top