ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; 42 ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘടനയായ ജെയ്ഷേ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ജെയ്ഷേ മുഹമ്മദിന്റെ ചാവേര്‍ സ്‌ക്വാഡ് നേതാവ് ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
Read Also: ബി ജെ പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മായാവതി
പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ തീഗോളമുയര്‍ന്നതായും വലിയ ശബ്ദമുണ്ടായതായും പ്രദേശവാസികള്‍ മാധ്യമങ്ങളോടു പറഞ്ഞു. സ്ഫോടനത്തില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലെ ഇരുപതിലേറെ വാഹനങ്ങളള്‍ക്ക് കേടുപാടുകള്‍ പറ്റിയതായാണ് വിവരം. അതേ സമയം ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
Read Also: പോക്സോ കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജ്യാമാപേക്ഷ സർക്കാരിന്റെ തീരുമാനത്തിന് വിട്ടു
ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികര്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ രണ്ട് ബസ്സുകളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉഗ്രശേഷിയുള്ള ഐ.ഇ.ഡി. ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ലുണ്ടായ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്. ആക്രണത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അപലപിച്ചു. രാജ്‌നാഥ് സിങ് നാളെ പുല്‍വാമയില്‍ എത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here